കൊച്ചി: സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡ്, ഇരുമ്പനംതൃപ്പൂണിത്തുറ എസ്.എന്‍.ജംഗ്ഷന് എന്നിവിങ്ങളിലെ ടോള്‍ പിരിവിന് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. ടോള്‍ പിരിവ് തടസ്സപ്പെടുത്താന്‍ ആക്രമം നത്തുകയാമെന്നാരോപിച്ച് കരാറുകാരനായ കോഴിക്കോട്ടെ എന്‍.പി.ബാലന് നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ.എം.ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
2015 ജൂണ്‍ ഒന്ന് മുതല്‍ 2016 ജൂണ്‍ ഒന്ന് വരെയുള്ള കാലയളവില്‍ ടോള്‍ പിരിക്കാന്‍ കരാറെടുത്തു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി 3.08 കോടി രൂപയ്ക്കാണ് കരാറുണ്ടാക്കിയത്. എന്നാല്‍ പിന്നീട് ടോള്‍ പിരിവിനെതിരെ സമരം രൂക്ഷമായെന്നും കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ഒരു സംഘമെത്തി ജീവനക്കാരെ ആക്രമിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ മാര്‍ച്ച് അഞ്ചിന് വീണ്ടും ഭീഷണിയുണ്ടായി. അതിനാല്‍ പോലീസ് സംരക്ഷണം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: