തിരുവനന്തപുരം: പരാജയഭീതി പൂണ്ട സിപിഎം ക്രിമിനലുകള്‍ അക്രമം തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെയും വീടുകള്‍ക്ക് നേരെയും പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചും വ്യാപക ആക്രമണം അഴിച്ചുവിടുകയാണ്. പാറശാല നിയോജക മണ്ഡലത്തില്‍ കൊല്ലയില്‍ പഞ്ചായത്തിലെ മഞ്ചവിളാകത്ത് സിപിഎം ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചു. കാട്ടാക്കടയില്‍ വിവിധ പ്രദേശങ്ങളില്‍ ബിജെപിയുടെ പ്രചാരണ ബോര്‍ഡുകള്‍ സിപിഎം നശിപ്പിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകരെ അക്രമത്തിലൂടെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.
തദ്ദേശതെരഞ്ഞെടുപ്പില്‍ കൊല്ലയില്‍ പഞ്ചായത്തിലെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ബിജെപിയില്‍ അണിചേര്‍ന്നിരുന്നു. കൊല്ലയില്‍ പഞ്ചായത്തിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലുള്‍പ്പെടെ അഞ്ച് സീറ്റുകളില്‍ വിജയിച്ച് ബിജെപി നിര്‍ണായക ശക്തിയായി മാറുകയും ചെയ്തു. ബിജെപിയുടെ വിജയത്തില്‍ രോഷാകുലരായ സിപിഎം കൊല്ലയില്‍ പഞ്ചയത്തിലെ വിവിധ പ്രദേശങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ മഞ്ചവിളാകത്ത് ഇലക്ട്രേണിക് ഷോപ്പ് നടത്തുന്ന ബിജെപി പ്രവര്ത്തകന് കൃഷ്ണവിലാസം ബംഗ്ലാവില്‍ അനില്‍കുമാറി(38)നെ ഷോപ്പില്‍ നിന്നു പുറത്തിറക്കി കരിങ്കല്‍ കൊണ്ട് തലയ്ക്കടിക്കുകയും സിപിഎമ്മിനെതിരെ പ്രവര്‍ത്തിച്ചാല്‍ കൊന്നുകളയുമെന്ന് ഭീ ഷണിപ്പെടുത്തുകയും ചെയ്തു. രാത്രികാലങ്ങളില്‍ ബിജെപിയുടെ ഫഌക്സ് ബോര്‍ഡുകള്‍ തകര്‍ക്കുന്നത് പതിവാണ്. ഇത്തരത്തില്‍ സിപിഎം അക്രമം അഴിച്ചുവിട്ട് കൊലപാതക രാഷ്ട്രീയത്തിനു തിരികൊളുത്തുകയാണെന്ന് ബിജെപി കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ സിപിഎം പ്രവര്‍ത്തകനെതിരെ മാരായമുട്ടം പോലീസ് വധശ്രമത്തിനു കേസ്സെടുത്തു. സംഘര്‍ഷാവസ്ഥ നിലില്‍ക്കുന്ന പ്രദേശങ്ങളില്‍ പോലീസ് പെട്രേളിംഗ് ശക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കാട്ടാക്കട, തൂങ്ങാംപാറ, പോങ്ങുംമൂട് ഭാഗങ്ങളില്‍ ബിജെപി ഫഌക്സ് ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. തൂങ്ങാംപാറയില്‍ ബിജെപി ബുക്ക് ചെയ്ത് കുമ്മായം തേച്ചിട്ട ചുമരുകള്‍ സിപിഎം പ്രവര്‍ത്തകര്‍ കൈയടക്കി ചുമരെഴുത്ത് നടത്തി. പ്രചാരണരംഗത്ത് ബിജെപിയുടെ മുന്നേറ്റത്തില്‍ അസൂയമൂത്ത സിപിഎം പ്രവര്‍ത്തകര്‍ മനഃപൂര്‍വം അക്രമം അഴിച്ചുവിടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതിനുപിന്നിലെന്ന് ബിജെപി കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ അക്രമം നടത്തി ജനങ്ങളില്‍ ഭീതി പരത്താനുള്ള ആസൂത്രിതനീക്കവും സിപിഎം വച്ചുപുലര്‍ത്തുന്നു. ഇതിനെതിരെ നിയമപാലകര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചതിനും ചുമരുകള്‍ കൈവശപ്പെടുത്തിയതിനും കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: