കാട്ടാക്കട: ക്രിസ്ത്യന്‍ കോളേജില്‍ എസ്എഫ്ഐ വിദ്യാര്‍ഥികളും പുറത്തുനിന്നെത്തിയ ഗുണ്ടകളും ചേര്‍ന്ന് എബിവിപി യൂണിറ്റ് സെക്രട്ടറിയെ ക്രൂരമായി മര്‍ദിച്ചു. എബിവിപി യൂണിറ്റ് സെക്രട്ടറിയും ആര്‍എസ്എസ് കാട്ടാക്കട മണ്ഡല് ശാരീരിക് ശിക്ഷക് പ്രമുഖുമായ കിള്ളി മല്ലിക സദനത്തില്‍ ജിഷ്ണു (20) വിനെയാണ് പതിനഞ്ചോളം പേരടങ്ങുന്ന സംഘം വളഞ്ഞിട്ട് മര്‍ദിച്ചത്. ഇന്നലെ കോളേജ് ഡേ ആഘോഷങ്ങള്‍ക്കിടയില്‍ നെയ്യാറ്റിന്‍കര ഇരുമ്പില്‍ സ്വദേശി അരുണ്‍, തിരുമല സ്വദേശി നന്ദു എന്നിവരുടെ നേതൃത്വത്തിലാണ് ഗുണ്ടകള്‍ കോളേജിലേക്ക് കടന്നുവന്നത്. കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജിഷ്ണുവിനെ മാരകായുധങ്ങള്‍ കൊണ്ട് തലയ്ക്ക് അടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്ത പ്രതികള്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തലയ്ക്കും കഴുത്തിനും ആഴത്തില്‍ മുറിവേല്‍ക്കുകയും കൈ ഒടിഞ്ഞുതൂങ്ങുകയും ചെയ്തനിലയില്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജിഷ്ണു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: