ബ്രസല്‍സ്: ഭീകര പ്രവര്‍ത്തനം ലോകത്തിനു വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഇതിനെതിരെ ഐക്യരാഷ്ട്ര സഭ ശക്തമായ നടപടി എടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്ക് എതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ യുഎന്‍ അപ്രസക്തമാകും. ഭീകരത എന്തെന്ന് കൃത്യമായി നിര്‍വ്വചിക്കാന്‍ പോലും ഐക്യരാഷ്ട്ര സഭയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഭീകരരെ സഹായിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ യുഎന്‍ പ്രമേയം കൊണ്ടുവരണം. ബെല്‍ജിയത്തിലെ പ്രവാസിഭാരതീയരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
ഭീകരതയെ ഏതെങ്കിലും മതവുമായി ചേര്‍ത്ത് കാണരുത്. ഭീകരപ്രവര്‍ത്തനം മനുഷ്യരാശിക്ക് ഭീഷണിയാണ്. അതിനെ നാം ഒത്തൊരുമിച്ച് നേരിടണം. തോക്കുകള്‍ കൊണ്ടു മാത്രം ഭീകരതയെ നേരിടാനാവില്ല. യുവാക്കള്‍ ഭീകരതയിലേക്ക് തിരിയുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ നമുക്ക് കഴിയണം. ലോകം ഭീകരതയുെട ആഘാതം അനുഭവിക്കാന്‍ തുടങ്ങിയിട്ടേയുള്ളു. എന്നാല്‍ ഭാരതം കഴിഞ്ഞ 40 വര്‍ഷമായി ഇത് അഭിമുഖീകരിക്കുന്നു. സപ്തംബര്‍ പതിനൊന്നിന് അമേരിക്കയില്‍ ആക്രമണം ഉണ്ടാകും വരെ ഭാരതം എന്താണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് ലോകത്തിന് അറിയില്ലായിരുന്നു.
അവര്‍ മനസിലാക്കിയിരുന്നുമില്ല. ഭാരതം ഒരിക്കലും ഭീകരയ്ക്കു മുന്നില്‍ തലകുനിച്ചിട്ടില്ല. ഇനി തലകുനിക്കുന്ന പ്രശ്നവുമില്ല. യുദ്ധം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് യുഎന്നിന് അറിയാം. എന്നാല്‍ ഭീകരതയുടെ നിര്‍വ്വചനം പോലും യുഎന്നിന് അറിയില്ല. അത് എങ്ങനെ നേരിടുമെന്നും അറിയില്ല. ഇക്കാര്യത്തില്‍ യുഎന്നിന് അതിന്റെ കടമ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ യുഎന്നിന് അതിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടും. മോദി പറഞ്ഞു. ലോകനേതാക്കള്‍ ഒത്തു ചേര്‍ന്ന് ഇതിന് ഒരു പരിഹാരം കണ്ടില്ലെങ്കില്‍ നമുക്ക് കൂടുതല്‍ വിനാശം കാണേണ്ടിവരും. അദ്ദേഹം തുടര്‍ന്നു.
ബ്രസല്‍സില്‍ മാര്‍ച്ച് 22നുണ്ടായ ചാവേറാക്രമണ പരമ്പരയുടെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രസംഗം. ഇത്രയും വലിയ ഭീഷണി നമ്മുടെ മുന്നിലുണ്ടായിട്ടും ഭീകരതയോട് ശക്തമായി പ്രതികരിക്കാന്‍ നമുക്കായിട്ടില്ല. നല്ല ഭീകരത, ചീത്ത ഭീകരത എന്നിങ്ങനെ തരംതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അടുത്തിടെ ഭാതത്തില്‍ ആഗോള സൂഫി സമ്മേളനം നടന്നിരുന്നു.സമ്മേളനം ഭീകരതയെ ശക്തമായി അപലപിച്ചിരുന്നു. യുവാക്കളുടെ മനംമാറ്റം തടയാന്‍ ഇത്തരം സമീപനം അനിവാര്യമാണ്. പ്രധാനമന്ത്രി തുടര്‍ന്നു.ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഭാരതം പ്രതീക്ഷയുടെ കിരണമായി നില്‍ക്കുകയാണ്. ലോകത്ത് ഇന്ന് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഭാരതം. നല്ല ലക്ഷ്യത്തോടെയുള്ള ശക്തമായ നയങ്ങളുടെ ഫലമാണിത്.
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി എല്‍പിജി നല്കാന് സാധിച്ചു.
സാമ്പത്തികമായി നല്ല നിലയിലുള്ളവര്‍ സബ്സിഡി ഉപേക്ഷിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഫലമായി 90 ലക്ഷം പേരാണ് സബ്സിഡി ഉപേക്ഷിച്ചത്. കഴിഞ്ഞവര്‍ഷമാണ് ഊര്‍ജ്ജോല്‍പ്പാദനത്തില്‍ റെക്കാര്‍ഡ് നേട്ടം കൈവരിച്ചത്. റെയില്‍വേയിലെ നിക്ഷേപം വന്‍തോതില്‍ വര്‍ദ്ധിച്ചു. ജന്‍ധന്‍ യോജന പ്രകാരം 21 കോടി പുതിയ ബാങ്ക്അക്കൗണ്ടുകള്‍ തുറന്നു. ജന്‍ധന്‍ യോജനയും ആധാറും തമ്മില്‍ ബന്ധിപ്പിച്ചതു വഴി പാചകവാതക സബ്സിഡി അനര്‍ഹര്‍ക്ക് പോകുന്നത് ഒരു പരിധി വരെ തടയാനും അഴിമതി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: