ശരീരം
ആകാശം, ഭൂമി, വായു, അഗ്നി, ജലം, എന്നീ പഞ്ചഭൂത നിര്മ്മിതമാണല്ലോ. ഇതില്‍ എല്ലും മാംസവും മണ്ണിന്റെ അല്ലെങ്കില്‍ ഭൂമിയുടെ അംശമാണ്. അഗ്നിയാണ് ശരീരത്തില്‍ കാണുന്ന ചൂട്. ജലത്തിന്റെ അംശമാണ് ഞരമ്പില്‍ കൂടി രക്തമായി പ്രവഹിക്കുന്നത്. ആകാശമാണ് ശരീരത്തിലുള്ള പ്രകാശം. രക്തം ഓട്ടമില്ലാതെ ഒരവയവം സ്തംഭിച്ചു പോയാല്‍ ആ അവയവത്തിനു ജീവനില്ലെന്നു പറയുന്നതു കേട്ടിട്ടില്ലയോ.
രക്തം ഓട്ടമില്ലാതെ വരുന്നത് വായു ഓടാത്തതു കൊണ്ടാണ്. ഈ വായുവാണ് രക്തത്തെ ഞരമ്പുകളില്‍ കൂടി പ്രവഹിപ്പിക്കുന്നത്. വായു ഓടുമ്പോള്‍ ആ അവയവത്തിനു ജീവനുണ്ടായി. അപ്പോള്‍ ജീവനായി നില്‍ക്കുന്നത് പഞ്ചഭൂതങ്ങളില്‍ ഒന്നും നശ്വരവുമായ വായുവാണ്. അതുകൊണ്ട് ജീവനും ശരീരവുമല്ല, ആത്മാവ് ദൈവതുല്യമായ ശക്തിയും ദൈവികഗുണങ്ങളെ വര്‍ണ്ണിക്കുന്ന അറിവുമാകുന്നു. ഈ അറിവ് സൃഷ്ടിഉത്ഭവ കാലത്തു തന്നെ മനുഷ്യനായി അവതരിപ്പിച്ചിട്ടുള്ളതാണ്.
ഈ അറിവ് ജഡമോഹാനുരാഗങ്ങളില് പെട്ടു ദൈവചിന്തയില്ലാതെ പോകുമ്പോള്‍ അറിവുകേടിനും അധര്‍മ്മത്തിനും അടിമപ്പെട്ടു അന്ധകാരത്തില്‍ അധ:പതിച്ചു പോയി. ഇക്കാലമാണ് അധര്‍മ്മം ഭൂമിയില്‍ വര്‍ദ്ധിക്കുന്നു എന്നു പറയുന്നത്. ഇതില്‍ നിന്നും വീണ്ടെടുക്കുവാനാണ് ഭഗവാന് യുഗേ യുഗേ മര്‍ത്യശരീരത്തിലെത്തി അധര്‍മ്മത്തെ സംഹരിച്ചു ധര്‍മ്മത്തെ സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: