പത്താന്‍കോട്: പത്താന്‍കോട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണം അന്വേഷിക്കാന്‍ എത്തിയ പാക് സംഘത്തെ വെട്ടിലാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ആക്രമണം നടത്തിയ ഭീകരരുടെ കൃത്യമായ പേരുകള്‍ വരെ എന്‍ഐഎ പാക് സംഭത്തിന് കൈമാറി.
നാല് ജെയ്ഷെ ചാവേറുകള്‍, അവരുടെ എല്ലാക്കാര്യങ്ങളും നോക്കുന്ന രണ്ട് പാക് ഹാന്‍ഡ്ലര്‍മാര്‍ എന്നിവരുടെ പേരുകളാണ് എന്‍ഐഎ പാക് സംഘത്തിന് നല്‍കിയത്. നസീര്‍ ഹുസൈന്, ഹാഫീസ് അബുബക്കര്‍. ഉമര്‍ ഫറൂഖ്, അബ്ദുള്‍ ഖയാം എന്നിവരാണ് ഭീകരര്‍. ഇവര്‍ യഥാക്രമം പഞ്ചാബ് പ്രവിശ്യയിലെ വെഹാരി, ഗുജ്രണ്വാലാ, സിന്ധ് പ്രവിശ്യയിലെ സന്ഘാര്, സുക്കൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരാണെന്നും എന്‍ഐഎ പാക് സംഘത്തെ അറിയിച്ചു. മൂന്നു മാസത്തെ തീവ്ര അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് എന്‍ഐഎ ഇവ കണ്ടെത്തിയത്.
ഖൈബര്‍ പഷ്തൂണ്വാല സ്വദേശി കാസിഫ് ഖാന്, ഗുജ്രണ്വാലയിലെ ആമിനാബാദ് സ്വദേശി ഷബീദ് ലത്തീഫ് എന്നിവരാണ് ഭീകരരുടെ ഹാന്‍ഡ്ലര്‍മാര്‍. ഭീകരരെ ഭാരതത്തിലേക്ക് കയറ്റിവിടുന്നതിന്റെ ചുമതല ലത്തീഫിനായിരുന്നു. ഇയാള്‍ മുന്‍പ് കശ്മീര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പത്തു വര്‍ഷം ഭാരതത്തില്‍ ജയിലില്‍ കിടന്ന ഇയാളെ പാക്കിസ്ഥാനിലേക്ക് മടക്കി അയച്ചതാണ്. പാക്കിസ്ഥാനിലാണ് ആക്രമണത്തിനുള്ള ആസൂത്രണം നടന്നതെന്നും അവിടുത്തുകാരാണ്
ഭീകരര്‍ എന്നും മറ്റുമുള്ള സത്യം ഇനി പാക്കിസ്ഥാന് നിഷേധിക്കാന്‍ പറ്റാത്ത തരത്തിലുള്ള തെളിവുകളാണ് എന്‍ഐഎ നല്‍കിയതെന്ന് മേധാവി ശരത്കുമാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: