പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി മാനദണ്ഡങ്ങള്‍ മറികടന്ന് സിപിഎം ചിഹ്നം അനുവദിച്ചതില്‍ അണികളില്‍ അമ്പരപ്പ്. വര്‍ഷങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യം ഉള്ള പാര്‍ട്ടി അംഗങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ സിപിഎം പാര്‍ട്ടി ചിഹ്നം അനുവദിക്കാറുള്ളൂ എന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
പാര്‍ട്ടിയംഗം ആകണമെങ്കില്‍ പോലും ഒരുവര്‍ഷം അനുഭാവി ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ച ശേഷമേ കാന്‍ഡിഡേറ്റ് അംഗത്വം ലഭിക്കൂ. ഇവിടേയും ഒരുവര്‍ഷത്തെ പ്രവര്‍ത്തനം തൃപ്തികരമായാല്‍ മാത്രമേ പൂര്‍ണ്ണ അംഗം ആകുകയുള്ളൂ.
ആറന്മുള നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന സിപിഎം നേതാക്കളെ പിന്തള്ളി പുതുമുഖമായ വീണാജോര്‍ജ്ജിനെ ഇടതുപക്ഷ സ്ഥാനാര്ത്ഥിയാക്കിയതുതന്നെ പാര്‍ട്ടി അണികളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിലൂടെ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരാളെ തങ്ങളുടെമേല്‍ കെട്ടിയേല്പ്പിച്ചതിലുള്ള പ്രതിഷേധം പോസ്റ്ററുകളിലൂടെയും നോട്ടീസുകളിലൂടേയും പ്രകടിപ്പിച്ച പാര്‍ട്ടി അണികള്‍ ഗത്യന്തരമില്ലാതെ പരസ്യ പ്രകടനത്തിനും തയ്യാറായി.
പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച ലോക്കല്‍ കമ്മിറ്റിയംഗങ്ങളെയടക്കം സിപിഎം പുറത്താക്കിയെങ്കിലും പ്രതിഷേധം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുമെന്ന് വന്നതിനെത്തുടര്‍ന്ന് നടപടികള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരേയുള്ളൂ എന്ന് നേതൃത്വം ഉറപ്പു നല്‍കിയതായാണ് സൂചന.
അതേസമയം പാര്‍ട്ടിയംഗങ്ങള്‍ സ്വതന്ത്ര ചിഹ്നത്തിലും അംഗമല്ലാത്തവര്‍ പാര്‍ട്ടി ചിഹ്നത്തിലും നേരത്തേയും മത്സരിച്ചിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ആറന്മുള നിയോജകമണ്ഡലത്തില്‍ മത്സരിക്കാനായി സിപിഎം സെക്രട്ടേറിയറ്റിലെ പ്രമുഖരെല്ലാവരും താല്‍പ്പര്യം പ്രകടിപ്പിക്കുകയും അതിനനുസരിച്ച് കരുക്കള്‍ നീക്കുകയും ചെയ്തതാണ്. പുറത്തുനിന്നുള്ളൊരാള്ക്കുവേണ്ടി പണിയെടുക്കേണ്ടി വരുന്നുവെന്ന ആക്ഷേപവും അണികള്‍ ഉയര്‍ത്തുന്നുണ്ട്. തങ്ങള്‍ക്ക് കിട്ടാത്ത സീറ്റ് മറ്റൊരാള്‍ക്കും കിട്ടരുതെന്ന നേതാക്കന്മാരുടെ പിടിവാശിയും അണികളില്‍ അമര്‍ഷമുളവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: