ശാസ്താംകോട്ട: പോപ്പുലര്‍ ഫ്രണ്ട് അക്രമി സംഘത്തിനെതിരെ പോലീസില്‍ മൊഴി നല്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകള്‍ ആക്രമിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവില്‍ കൊച്ചപ്പള്ളില് രംജിത്തിന്റെ വീടാണ് ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച രംജിത്തിന്റെ അമ്മ ലളിതാഭായിക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ 11ന് ആയിരുന്നു സംഭവം. പത്തുപേരടങ്ങുന്ന പോപ്പുലര്‍ ഫ്രണ്ട് ക്രിമിനല്‍ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി വീട് തല്ലിത്തകര്‍ത്തു. മാരകായുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു അക്രമം. ടിവി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്, ഫര്‍ണിച്ചര്‍ തുടങ്ങിയവ പൂര്‍ണമായും തകര്‍ത്തു. ചുറ്റിക ഉപയോഗിച്ച് വീടിന്റെ തറയും അക്രമികള്‍ തകര്‍ത്തു.
ഇതേസമയം വാളുമായി പുറത്ത് നിന്ന രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഓടിക്കൂടിയ സമീപവാസികളെയും വഴിയിലൂടെ പോയ യാത്രക്കാരെയും ഭീഷണിപ്പെടുത്തി ഓടിച്ചു. പൂജാമുറിയിലും സംഘം അക്രമം നടത്തി. ദേവീദേവന്മാരുടെ ചിത്രങ്ങള്‍ അടിച്ചുതകര്‍ത്ത സംഘം ഭാഗവതം വലിച്ചു കീറി, വിളക്കുള്പ്പടെയുള്ള പൂജ സാധനങ്ങള്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിജുവിനെ അക്രമിച്ച കേസില്‍ പോപ്പുലര്‍ഫ്രണ്ട് ഗുണ്ടയായ സഹിലിനെതിരെ മൊഴി കൊടുത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമികള്‍ക്ക് വഴികാട്ടി കൊടുത്ത സഹിലിന്റെ ജ്യേഷ്ഠന് റഷീദിനെ പോലീസ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: