കേരളത്തില്‍ ബിജെപി മുന്നേറ്റം തടയാന്‍ എതിരാളികളും അവരുടെ കുഴലൂത്ത് മാധ്യമങ്ങളുടെയും കയ്യില്‍ ആകെയുള്ള തുറുപ്പുചീട്ട് ഹിന്ദുക്കളിലെ ജാതിക്കാര്‍ഡ് തെരഞ്ഞെടുപ്പ് സമയത്ത് എടുത്തുവീശുക എന്നതാണ്.
കാലാകാലങ്ങളായി ഭൂരിപക്ഷ സമുദായത്തെ വിഘടിപ്പിച്ചുനിര്‍ത്തി വിജയം കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷഐക്യം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണകരമാകുമോ എന്നപേടി പിണറായി വിജയന് മുതല്‍ പലര്‍ക്കുമുണ്ട്.
ബിജെപി സര്‍ക്കാര്‍ സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന കുപ്രചാരണത്തിലൂടെ പിണറായി അടുത്തിടെ ഹിന്ദുക്കളെ വിഘടിപ്പിച്ച് വോട്ട് നേടാനുള്ള നയം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഈഴവരാണ് അതുകൊണ്ട് നായര്‍ വോട്ടുകള്‍ ബിജെപിക്ക് നഷ്ടപ്പെടുമെന്നും ചിലര്‍ കവടി നിരത്തി കണ്ടുപിടിച്ചിട്ടുണ്ട്.
ഭൂരിപക്ഷം വിഘടിച്ചുനില്‍ക്കുകയും ന്യൂനപക്ഷം ഒന്നിക്കുകയും ചെയ്യുന്നതിലാണ് അവിടെ രാഹുല്‍ ഗാന്ധി മുതല്‍ ഇവിടെ പിണറായി വിജയന് വരെയുള്ളവരുടെ രാഷ്ട്രീയം. ഈ സത്യം കേരള ജനത വൈകിയെങ്കിലും മനസ്സിലാക്കി കഴിഞ്ഞു.ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഒരു മാധ്യമങ്ങളെയും ഏല്‍പ്പിച്ചിട്ടില്ല.
സഞ്ജു ബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: