ഒരു സമൂഹം ആരാധിക്കുന്ന ദേവതയെ തന്റെ ന്യൂസ് റൂമിലിരുന്ന് അപമാനിക്കാന്‍ ശ്രമിച്ച ന്യൂസ് വിദഗ്ദ്ധര്‍ അതേ ചാനലിലെ റിപ്പോര്‍ട്ടറെയും ക്യാമറമാനെയും മാര്‍ക്സിസ്റ്റ് അക്രമിസംഘങ്ങളോടിച്ചിട്ട് തല്ലിയിട്ടും പാര്‍ട്ടി ഏര്‍പ്പെടുത്തിയ അന്വേഷണത്തില്‍, സന്തുഷ്ടര്‍. അതിനുമുമ്പ് അതേ ചാനലില്‍ വിദേശവിചാരം നടത്തുന്ന മുന്‍ വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെ കുട്ടിസഖാക്കള്‍ അടിച്ചുവീഴ്ത്തിയിട്ട് ഒരു വാര്‍ത്തയും വിശകലനവും കണ്ടില്ല.
അപ്പോള്‍ മറ്റുള്ളതിനെയെല്ലാം എതിര്‍ക്കുമ്പോഴും മാര്‍ക്സിസ്റ്റ് അരുംകൊല രാഷ്ട്രീയം ഞങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നാണ് ചാനലിന്റെ പ്രവര്‍ത്തനത്തിലൂടെ മനസ്സിലാക്കാന്‍.
വീരസഖാക്കളുടെ പുത്രന്മാരും പുത്രിമാരും അടയിരിക്കുന്ന ‘കേരളാ ചാനല്‍ മോഡല്‍’, ഇന്ത്യയില്‍ ഇനി ആവര്‍ത്തിക്കാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും ഒരുദിവസം പത്തുപ്രാവശ്യം നരേന്ദ്രമോദിയെ ഫാസിസ്റ്റ് എന്ന് വിളിച്ചില്ലെങ്കില്‍ ഉറക്കമില്ലാതെയായി. അതിലൂടെ സംഘപരിവാര്‍ വിരോധം ഒരു മനോരാഗമായി മാറി. പക്ഷേ കമ്മ്യൂണിസം എവിടെ വേരൂന്നാന്‍ ശ്രമിച്ചിട്ടുണ്ടോ അവിടെ കൊലനിലങ്ങളും തീര്‍ത്തിട്ടുണ്ട്.
എന്നത് ലോകചരിത്രം. അവസാനം കമ്മ്യൂണിസവും ദാരിദ്ര്യവും തമ്മിലായി യുദ്ധം. മനുഷ്യമനസ്സിന്റെ കുറുകെ കെട്ടിയിരുന്ന മതിലുകള്‍ ദരിദ്രജനത ഇടിച്ചുനിരത്തിക്കൊണ്ട് കമ്മ്യൂണിസത്തെ ആട്ടിപ്പായിച്ചു. അപ്പോള്‍ അവര്‍ക്ക് ആഹാരം കിട്ടി. റഷ്യയിലും യൂറോപ്പിലും സംഭവിച്ചതുപോലെ ഒരു റൊട്ടി കഷ്ണത്തിനുവേണ്ടി ഇന്ത്യന്‍ ജനതയെ ക്യൂ നിര്‍ത്താന്‍ കഴിയാത്തതിലുള്ള ദേഷ്യവും പരിഹാസവുമാണ് നരേന്ദ്രമോദിക്ക് വോട്ട് ചെയ്ത ജനത്തെ ഫാസിസ്റ്റുകളെന്ന് വിളിച്ച് അധിക്ഷേപിക്കുന്നത്. പക്ഷെ ഒരുകാര്യം ഇവിടെ വ്യക്തമാക്കട്ടെ. നിങ്ങള്‍ ഏത് രാജ്യദ്രോഹിയെ വേണമെങ്കിലും കൂട്ടുപിടിച്ചോളൂ. എന്നാല്‍ ഇന്ത്യയില്‍ ഇനി ഒരു ചുവന്ന സന്ധ്യക്കുവേണ്ടി കാത്തിരിക്കാം. പക്ഷേ ഒരു ചുവന്ന പ്രഭാതത്തെ നിങ്ങള്‍ പ്രതീക്ഷിക്കരുത്.
അര്ജ്ജുനന്, പോത്തന്‍കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: