അടിമാലി: ജലനിധി പദ്ധതിയില്‍പ്പെടുത്തി അടിമാലി പഞ്ചായത്ത് നടപ്പിലാക്കിവരുന്ന ദേവിയാര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.സംഭവത്തിന് പിന്നില്‍ അട്ടിമറിയെന്ന് ഗുണഭോക്താക്കള്‍. ഗുണഭോക്താക്കള്‍ പദ്ധതി നടപ്പിലാക്കുന്ന ജലനിധി അധികൃതരെയും ഗ്രാമ പഞ്ചായത്തിനെയും വിവരമറിയിച്ചെങ്കിലും ഇവര്‍ പൊലീസില്‍ പരാതി നല്‍കാതെ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. 90 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ 18,19 വാര്‍ഡുകളിലെ 310 ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്.ഗുണഭോതൃ വിഹിതമായി 1023000 രൂപ ഗുണഭോക്താക്കള്‍ അടച്ചശേഷമാണ് പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം തുടക്കമായത്.കോളനിപാലത്ത് വലിയ കുളം നിര്‍മ്മിക്കുകയും ഒന്നരകിലോമീറ്റര്‍ മാറി മലമുകളായ മുനിയറച്ചാലില്‍ കൂറ്റന്‍ ടാങ്കും നിര്‍മ്മിച്ച ശേഷം കുറ്റമറ്റ രീതിയില്‍ പൈപ്പ് ലൈനിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുന്നതിനിടെയാണ് ടാങ്കിന് 50 മീറ്റര്‍ ചുറ്റളവില്‍ പൈപ്പ് ലൈനുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്.ഇരുമ്പ് ബോള്‍ട്ടും പശയും ഉപയോഗിച്ച് ബലവത്തായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും വെല്‍ഡിംഗ് നടത്തിയ പൈപ്പുകള്‍ യോജിപ്പിച്ച സ്ഥലങ്ങലുമാണ് നശിപ്പിച്ചത്.ടാങ്കിലേക്ക് വെളളം കൊണ്ടുവരുന്ന പൈപ്പ് ലൈനും ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈനുമാണ് നശിപ്പിച്ചത്.ചില നാട്ടുകാര്‍ പദ്ധതിക്കെതിരെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു.അടിമാലി പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെളള വിതരണ പദ്ധതികളിലൊന്നുമാണിത്.കടുത്ത കുടിവെളള ക്ഷാമം നേരിടുന്ന ദേവിയാര്‍കോളനി,കോളനിമുക്ക്,നാല്സെന്റ് കോളനി,മുനിയറച്ചാല്‍ മേഖലയിലെ മുഴുവന്‍ ജനങ്ങളുടെയും കുടിവെളളക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്.ഈ മാസം ഉദ്ഘാടനം നടത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം.സാമൂഹ്യ വിരുദ്ധര്‍ പൈപ്പ് ലൈന്‍ നശിപ്പിച്ചത് സംബന്ധിച്ച് പൊലീസ് അന്വേഷണം വേണമെന്നും കുറ്റക്കാരെ കണ്ടെത്തി മാത്യകാപരമായി ശിക്ഷിക്കണമെന്നും ഗുണഭോക്താക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: