എരുമേലി: വിവാദമായ എരുമേലി കൊരട്ടി അനധികൃത ധ്യാനകേന്ദ്രത്തിന് വീണ്ടും അനുമതി നല്കാന് ജില്ലാ ഭരണകൂടം രഹസ്യ നീക്കം നടത്തുന്നതായി ഹിന്ദുഐക്യവേദി ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ മറവില്‍ ഉന്നതാധികാരി സ്ഥലം മാറിപ്പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിവാദമായ ധ്യാനകേന്ദ്രത്തിന് അനുമതി നല്‍കാനുള്ള നീക്കം നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് എസ്. മനോജ് പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമെന്ന നിലയില്‍ എരുമേലിയിലെ അനധികൃത മതമാറ്റ ധ്യാനകേന്ദ്രം മതസൗഹാര്ദ്ദമുള്പ്പെടെയുള്ള ജനജീവിതത്തിന് ഭീഷണിയാകുമെന്ന് ആശങ്കയുയര്‍ത്തി ഹിന്ദുഐക്യവേദി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി അനുമതിയില്ലാതിരുന്ന ധ്യാനകേന്ദ്രത്തിനാണ് ഇേേപ്പാള്‍ അനുമതി നല്കാന് രഹസ്യ നീക്കം നടക്കുന്നതെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ആര്. ഹരിലാല്‍ പറഞ്ഞു.
ഹിന്ദുഐക്യവേദിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുമ്പ് ജില്ലാ ഭരണകൂടം മതംമാറ്റ ധ്യാനകേന്ദ്രത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. ഇത് അട്ടിമറിച്ചാണ് പുതിയ ഭരണകൂടം വീണ്ടും അനുമതി നല്കാന് നീക്കം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശ മലയാളിയായ കുടുംബത്തെ രോഗശാന്തി നല്‍കാമെന്ന വ്യാജേന കോടികള്‍ വിലമതിക്കുന്ന കൊരട്ടിയിലെ ഭൂമി ധ്യാനകേന്ദ്രത്തിന് നേതൃത്വം നല്കുന്നവര് തട്ടിയെടുത്തതാണെന്ന് പരാതിയുണ്ട്. ഇതു സംബന്ധിച്ച് കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുകയുമാണ്. ഇതിനിടെ നിരവധിതവണ ധ്യാനകേന്ദ്രം തുറക്കാന്‍ ശ്രമം നടന്നുവെങ്കിലും ഹിന്ദുഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം ആരംഭിക്കാന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: