ഇടുക്കി: ജോയിസ് ജോര്‍ജ് എംപിയും കുടുംബക്കാരും പ്രതികളായ കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം ഇഴയുന്നു. ഒരു വര്‍ഷമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിന്റെ അന്വേഷണം എങ്ങുമെത്തിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
പട്ടയം ലഭിക്കാന്‍ അപേക്ഷ നല്‍കുന്നത് രേഖപ്പെടുത്തുന്ന നമ്പര്‍ ഒന്ന് രജിസ്റ്ററും പട്ടയം ലഭിക്കുമ്പോള്‍ ഒപ്പിട്ട് വാങ്ങുന്ന നമ്പര്‍ രണ്ട് രജിസ്റ്ററും പോലീസിന് കണ്ടെടുക്കാനായിട്ടില്ല. 2001 കാലഘട്ടത്തിലെ രേഖകളാണ് കാണാതായിരിക്കുന്നത്. ഈ രജിസ്റ്റര്‍ നശിപ്പിച്ചതാകാമെന്ന് കരുതുന്നു. ഇതിനാല്‍ത്തന്നെ പട്ടയം വ്യാജമായി ഉണ്ടാക്കിയെടുത്തതാണെന്ന് പോലീസിന് അറിയാമെങ്കിലും കേസ് നേര്‍വഴിക്ക് നീങ്ങുന്നില്ല.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ എസ്.സി-എസ്.റ്റി ആക്ട് നിലനില്‍ക്കില്ലെന്നാണ് കേസ് അന്വേഷിക്കുന്ന മൂന്നാര്‍ എഎസ്പി മെറിന് ജോസഫ് പറയുന്നത്. കേസിലെ സാക്ഷികളും ജോയിസിന്റെ ബന്ധുക്കളും ഭൂമി വാങ്ങിയവരും ജോയിസ് ജോര്‍ജിന് അനുകൂലമായ മൊഴിയാണ് പറയുന്നതെന്ന വാദമാണ് പോലീസ് മുന്നോട്ടുവയ്ക്കുന്നത്. പട്ടയം ലഭിച്ച് നിശ്ചിത വര്‍ഷം കഴിഞ്ഞേ ഭൂമി കൈമാറാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടിരിക്കുകയാണ്. അന്വേഷണ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: