തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ വിധി പറയുന്നത് ഈ മാസം 15ലേക്ക് കോടതി മാറ്റിവച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി ഷിര്‍സിയാണ് വിധി പറയുന്നത്. കാമുകിയുടെ നാല് വയസുള്ള മകളേയും ഭര്‍തൃമാതാവിനേയും കൊലപ്പെടുത്തിയ ഐ ടി ജീവനക്കാരന് ആറ്റിപ്ര മാഗി ഗാര്‍ഡന്‍സില്‍ താമസിക്കുന്ന തെങ്ങുംമൂട്ടില്‍ നിനോ മാത്യുവാണ് ഒന്നാം പ്രതി.
കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയ നിനോയുടെ കാമുകി അനുശാന്തിയാണ് രണ്ടാംപ്രതി. അനുശാന്തിയുടെ മകള്‍ മൂന്നരവയസ്സുള്ള സ്വാസ്തിക, ഭര്‍തൃമാതാവ് ആലംകോട് അവിക്സ് ജംഗ്ഷന് സമീപം തുഷാരം വീട്ടില്‍ റിട്ട. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന് തങ്കപ്പന് ചെട്ടിയാരുടെ ഭാര്യ ഓമന (60) എന്നിവരെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് ലിജീഷിനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നതാണ് പ്രോസിക്യൂഷന് കേസ്.
പ്രതികള്‍ തമ്മിലുള്ള അവിഹിത ബന്ധമാണ് കൊലയില്‍ കലാശിച്ചത്. 2014 ഏപ്രില്‍ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. അുതന്നെ ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: