ചണ്ഡിഗഢ്: ഹരിയാനയിലെ ചണ്ഡിഗഢ് വിമാനത്താവളം ഇനി ഭഗത് സിങിന്റെ പേരില്‍ അറിയപ്പെടും. ഇതു സംബന്ധിച്ചുള്ള പ്രമേയം ഹരിയാന നിയമസഭ ഐക്യകണ്ഠേന പാസാക്കി. ചോദ്യോത്തരവേളയ്ക്കു ശേഷം പാര്‍ലമെന്ററികാര്യ മന്ത്രി റാംബിലാസ് ശര്‍മയാണ് പ്രമേയം കൊണ്ടുവന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയും പഞ്ചാബും തങ്ങള്‍ക്ക് 24.5% ഓഹരിയുള്ള വിമാനത്താവളത്തിനു പേരിടുന്നതുമായി തര്‍ക്കത്തിലാണ്. ഇരു സര്‍ക്കാറുകളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് 485 കോടി രൂപ ചെലവഴിച്ചാണ് എയര്‍പോര്‍ട്ട് നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: