രോഹിത് വെമുലക്കുവേണ്ടി കുടംകണക്കിന് കണ്ണീരൊഴുക്കിയ ദളിത് സ്നേഹികളുടെ സ്ഥാനാര്‍ഥി പട്ടികയില്‍ സംവരണ മണ്ഡലങ്ങളില്‍ അല്ലാതെ ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്ന ദളിത് ആദിവാസി സ്ഥാനാര്‍ഥികളുടെ എണ്ണം വെറും പൂജ്യം. അതായത് സംവരണ മണ്ഡലങ്ങള്‍ ഇല്ലെങ്കില്‍ സ്ഥാനാര്‍ഥി പട്ടികയിലെ ദളിതരുടെ എണ്ണം പൂജ്യം എന്നര്‍ത്ഥം. ഓ, നമ്മള്‍ക്ക് ജാതി ഇല്ലാത്തതുകൊണ്ട് പൊളിറ്റ് ബ്യൂറോയില്‍ എന്നപോലെ ഇവിടെയും ദളിതനെയോ ആദിവാസിയെയോ സ്ഥാനാര്‍ഥി ആക്കേണ്ട കാര്യമില്ലല്ലോ.
ദളിതരെ മുഖ്യധാരയിലെക്കെത്തിക്കാനും ദളിതന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരെ എംഎല്‍എ യും മന്ത്രിയും ഒക്കെ ആക്കണം എന്നില്ല. അത് ജാതി ചിന്ത ഇല്ലാത്ത മറ്റു സവര്‍ണ്ണ നേതാക്കള്‍ ‘ശരിയാക്കും’. എന്നാല്‍ മലയോര സമിതിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവരില്‍ നിന്നും സ്ഥാനാര്‍ഥികള്‍ വേണം, എം.പി വേണം എംഎല്‍എ വേണം അതും സഭ നിര്‍ദ്ദേശിക്കുന്ന ആളുകള്‍ തന്നെ വേണം.
ഓരോ മണ്ഡലങ്ങലിളെയും ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായ അംഗങ്ങളുടെ തലയെണ്ണി സ്ഥാനാര്‍ഥിയെ തീരുമാനിക്കും. അപ്പോഴും ദളിതന് പോസ്റ്റര്‍ ഒട്ടിച്ചും ചുവരെഴുതിയും കൊടിപിടിച്ചു മുദ്രാവാക്യം വിളിച്ചും തെരുവിലൂടെ നടന്നുനീങ്ങും. സ്വാഭാവികമായി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തുവാനുള്ള വ്യഗ്രതയില്‍. അവന്റെ ആശയും ആവേശവും കണ്ണുനീരും വിറ്റ് വോട്ടുനേടിയ നേതാക്കള്‍ അധികാരത്തിന്റെ സോപാനങ്ങളിലെക്കും.
ജയപ്രകാശ് എം.വി
പ്രതികരിക്കാൻ ഇവിടെ എഴുതുക: