കോട്ടയം: സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ദില്ലിയില്‍ തങ്ങുന്ന മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കേരള ഹൗസിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നതായി ബിജെപി സംസ്ഥാന വ്യക്താവ് അഡ്വ. ജെ.ആര്. പത്മകുമാര്‍. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം 10ന് പത്തനംതിട്ടയില്‍ നടക്കും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഘടകകക്ഷി നേതാക്കളും സംബന്ധിക്കും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
ഹൈവേ വികസനത്തിന് 33,700 കോടി രൂപയും എഫ്എസിറ്റിക്ക് 1000 കോടി രൂപയും നല്‍കിയത് കൂടാതെ വഴിഞ്ഞം തുറമുഖം പദ്ധതിക്ക് അംഗീകാരം ലഭിച്ചതും ഇതിന് ഉദാഹരണമാണ്. വികസന പദ്ധതികളോട് പുറംതിരിഞ്ഞ് നില്ക്കുന്ന ഇരുമുന്നണികള്‍ക്കുമെതിരായ ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: