കല്‍പ്പറ്റ: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കഥ സിബിഎസ്ഇ പാഠ്യവിഷയമാക്കുന്നു. വയനാട്ടിലെ മീനങ്ങാടി ഗവണ്മെന്റ് ഹൈസ്കൂളിലെ ഒന്‍പതാംതരം വിദ്യാര്‍ത്ഥിനി പൂജാ ശശീന്ദ്രന്റെ കഥയാണ് അടുത്ത അദ്ധ്യയന വര്‍ഷംമുതല്‍ പാഠ്യവിഷ്യമാകുന്നത്.
ഇംഗ്ലീഷ് മീഡിയം വിഭാഗത്തിനായാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. മീനങ്ങാടിയിലെ ശശീന്ദ്രന്-ചിത്ര ദമ്പതികളുടെ മകളാണ് പൂജ. വിദ്യാഭ്യാസ വകുപ്പും തപാല്‍വകുപ്പും സംസ്ഥാനതലത്തില്‍ നടത്തിയ കത്തെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം പൂജക്ക് ലഭിച്ചിരുന്നു. ഈ കത്താണ് കഥയുടെ ഇതിവൃത്തം.
ഹയര്സെക്കണ്ടറിയില്നിന്ന് വിരമിച്ച പ്രിന്‍സിപ്പല്‍ വല്ലച്ചിറ രാമചന്ദ്രനും തുംപൂര് ലോഹിതാക്ഷനുമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ദയാ ഭായിയുടെ വൃക്ഷ സ്നേഹം ഇതിവൃത്തമായിട്ടുള്ള രചനയും പ്രശസ്ത സംവിധായകന് പ്രിയനന്ദന്റെ ഉച്ചകളെ പിന്തുടരുന്ന ബാല്യവുമെല്ലാം ഈ പുസ്തകത്തിലുണ്ട്.
ഈ കഥ പരിഗണിക്കാന്‍ നിരവധി മാനങ്ങള്‍ പിന്തുടര്ന്നതായി പ്രസാധകര് പറയുന്നു. ഗ്രാമീണ കുടുംബാന്തരീക്ഷവും കത്തിലൂടെ കൈവന്ന മോക്ഷപ്രാപ്തിയുമെല്ലാം കഥയുടെ മാനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: