മുഹമ്മ: മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ സിപിഎം-സിപിഐ തര്‍ക്കം പരിഹരിച്ചെന്ന വാദവുമായി സിപിഎം നേതാക്കള്‍ രംഗത്ത് എത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ മണ്ഡലം നേതാവ് രാജിവെച്ചു.
സിപിഐ മണ്ഡലം സെക്രട്ടേറിയറ്റംഗവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന സി. കെ. അശോകനാണ് പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഏറെ വിവാദമുണ്ടാക്കിയിരുന്നു.
ഇവിടെ മത്സരിച്ച സിപിഐയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും സിപിഎം നേതൃത്വത്തിന്റെ അറിവോടെ കാലുവാരി തോല്‍പ്പിച്ചുവെന്നാണ് സിപിഐയുടെ ആരോപണം. ഇത് സംബന്ധിച്ച് സിപിഐ പ്രാദേശിക നേതൃത്വം സിപിഎം-സിപിഐ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിയ്ക്ക് പരിഹാരം കാണാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നത്തിന് പരിഹാരം കണാതെ കൂട്ടായ പ്രവര്‍ത്തനം സാധ്യമല്ലെന്ന നിലപാടിലാണ് സിപിഐ. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റംഗത്തിന്റെ രാജി. സിപിഎം തങ്ങളെ കാലുവാരി തോല്‍പ്പിക്കുകയായിരുന്നുവെന്ന് ആരോപണവുമായി വീട് വീടാന്തരം കയറിയിറങ്ങി സിപിഐ നേതൃത്വം പ്രചരണവും നടത്തിയിരുന്നു.
ഇത്തരം സാഹചര്യം നിലനില്‍ക്കെ വീണ്ടുമൊരു ഐക്യ പ്രവര്‍ത്തനം സാധ്യമല്ലെന്ന നിലപാടിലാണ് സിപിഐ. ഉണ്ടായ പ്രശ്നങ്ങള്‍ക്ക് ഇരു പാര്‍ട്ടി നേതൃത്വങ്ങളും മനസ് തുറന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കാതെ കൂട്ടായ പ്രവര്‍ത്തനത്തിന് പ്രസ്ക്തിയുള്ളൂ എന്ന കാഴ്ചപ്പാടാണ് സിപിഐ പ്രവര്ത്തിക്കിയയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: