ന്യൂദല്‍ഹി: പ്രവര്‍ത്തനരഹിതമായി കിടക്കുന്ന പിഎഫ് അക്കൗണ്ടുകള്‍ക്ക് ഇന്നലെ മുതല്‍ പലിശ ലഭിച്ചു തുടങ്ങി.അതുപോലെ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വിലയും ഇന്നലെ മുതല്‍ കുറഞ്ഞു. മോദി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളാണ് ജനകോടികള്‍ക്ക് ആശ്വാസമരുളുന്നത്.
മിക്ക അവശ്യമരുന്നുകളുടേയും വില കുറഞ്ഞു. നൂറ്റന്പതോളം മരുന്നുകളുടെ വിലയില്‍ അഞ്ചു പൈസ മുതല്‍ 25 പൈസ വരെ കുറഞ്ഞു. ഒരു ഗുൡകയായി നോക്കിയാല്‍ വലിയ കുറവല്ല.പക്ഷെ നിത്യേന കുറഞ്ഞത് മൂന്നു ഗുളികയെങ്കിലും മിക്കവര്‍ക്കും കഴിക്കേണ്ടിവരും. സ്ഥിരമായി കഴിക്കേണ്ടവരുന്നതിനാല് ചെലവില്‍ കാര്യമായ കുറവ് വരും.
പ്രവര്‍ത്തനരഹിതമായി കിടക്കുന്ന പിഎഫ് അക്കൗണ്ടുകള്‍ക്ക് പലിശ നല്‍കുന്നത് അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണകരമാകും. 36 മാസമായി ജീവനക്കാരനോ തൊഴിലുടമയോ പണം ഇടുകയോ എടുക്കുകയോ ചെയ്യാതെ കിടക്കുന്ന പിഎഫ് നിക്ഷേപങ്ങള്‍ക്കാണ് പലിശ നല്കിത്തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: