കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കോഴിക്കോട് കോടഞ്ചേരി സ്വദേശി ജീസണ്‍. ബി. ആന്റണി നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ചത്.
സൗദി അറേബ്യ, ഖത്തര്‍, ബഹ്റിന്, ഒമാന്‍ തുടങ്ങി 18 രാജ്യങ്ങളിലേക്ക് നഴ്സിംഗ് ജോലിക്കു പോകുന്നതിന് പ്രൊട്ടക്ടര്‍ ഒഫ് എമിഗ്രന്റ്സില്‍ നിന്ന് എമിഗ്രേഷന്‍ ക്ലിയറന്‍സ് വാങ്ങിയിരിക്കണമെന്നാണ് 2015 മാര്‍ച്ച് രണ്ടിനാണ് കേന്ദ്ര ഓവര്‍സീസ് മന്ത്രാലയം ഉത്തരവിറക്കിയത്. 2015 ഏപ്രില്‍ 30 ന് ഉത്തരവ് പ്രാബല്യത്തില്‍ വന്നു. തുടര്‍ന്നാണ് ഇതിനെ ചോദ്യം ചെയ്ത് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പുകളും വിദേശങ്ങളില്‍ തൊഴില്‍ പീഡനവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എന്‍. നഗരേഷ് മുഖേന ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: