ശ്രീകാര്യം: നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രമുഖവ്യക്തികളെ കണ്ട് ഓട്ടുറപ്പിക്കാന് പോയ കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരന് മുസ്ലിം ജമാ അത്ത് മദ്രസാ വിദ്യാര്‍ത്ഥി ഷാജഹാന് മകന് മുഹമ്മദ് ആഷിക് പുലയനാര്‍കോട്ടയ്ക്ക് സമീപം ആക്കുളത്ത് വച്ച് സ്വീകരണം നല്കി.
ബിജെപിയ്ക്ക് മുസ്ലിംവിരോധമില്ലായെന്ന് ഇത് വെറുതെ പറഞ്ഞ് പരത്തി വോട്ടുതട്ടലാണ് ഇരുമുന്നണികളുടെയും പതിവെന്ന് ഷാജഹാന് പറഞ്ഞു. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇന്ന് ഭരിക്കുന്നത് ബിജെപി ആണ്. അവിടെ മുസ്ലിംഗങ്ങളാണ് ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപിയ്ക്ക് വോട്ടുചെയ്യുന്നത്. അങ്ങനെയുള്ള സ്ഥിതിയ്ക്ക് കേരളത്തില്‍ മുസ്ലിങ്ങള്‍ എന്തിന് ബിജെപിയെ തഴയണം. ഇവിടെ ഇരുമുന്നണികളുടേയും വോട്ടുബാങ്കാണ് മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകള്‍. അത് തകരാതിരിക്കാന്‍ ഇനി പല കഥകളും വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍കോളേജ് ഏര്യാ ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ വൈസ്പ്രസിഡന്റ് ജയകുമാര്‍ ഭാരവാഹികള്‍ കുന്നുംപുറും ഹരി, അജയകുമാര്‍, ആര്‍എസ്എസ് ബസ്തിക് കാര്യവാഹ് സജി, ആക്കുളം ഉണ്ണി, മണികണ്ഠന്, ഷിബു, സന്തോഷ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: