അസം: പശ്ചിമ ബംഗാളിലെയും അസമിലെയും ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ബംഗാളിലെ പൊരുളിയ, ബാങ്കുറ മേഖലകളിലെ 18 സീറ്റുകളിലും അസമിലെ അപ്പര്‍ അസം മേഖലയിലെ 65 മണ്ഡലങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ്.
തിങ്കളാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. അസമില്‍ ബിജെപിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ വരുമെന്നാണ് അഭിപ്രായ സര്‍വേ പ്രവചനം. ബംഗാളില്‍ മമതാ ബാനര്‍ജിക്കെതിരെ കൈകോര്‍ത്ത സിപിഎം കോണ്‍ഗ്രസ് സഖ്യം 100ലധികം സീറ്റുകള്‍ പിടിക്കുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃണമൂല്‍ നേതാക്കള്‍ക്കെതിരെയുള്ള അഴിമതിയാരോപണമാണ് ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും പ്രധാന പ്രചരണ വിഷയമാക്കിയത്. പതിവു പോലെ അസമില്‍ ബംഗ്ലാദേശി കുടിയേറ്റം തന്നെയാണ് തെരഞ്ഞെടുപ്പ് രംഗത്തെ പ്രധാന ചര്‍ച്ചാ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: