ന്യൂദൽഹി: സ്ഥാനാർഥി നിർണയത്തിർ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തർക്കം നേരിടുന്ന സീറ്റുകളിലെ നാല് സിറ്റിങ് എം.എൽ.എമാരെ മാറ്റാൻ കഴിയില്ലെന്ന നിലപാട് സ്ക്രീനിങ് കമ്മറ്റി യോഗത്തിൽ ഉമ്മൻചാണ്ടി ആവർത്തിച്ചു.
കെ.ബാബു,അടൂർ പ്രകാശ്, കെ.സി. ജോസഫ്, ബെന്നി ബെഹ് നാൻ എന്നിവരുടെ കാര്യത്തിലാണ് മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചത്.
കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും നിലപാടിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. ഇനി 22 സീറ്റുകളിൽ തീരുമാനമെടുക്കാനുണ്ട്. ഇതിനിടയിലും ഘടക കക്ഷികളുമായി നേതാക്കൾ ചർച്ച നടത്തി വരികയാണ്. 32 സിറ്റിങ് എം.എൽ.എമാരുടെ കാര്യത്തിൽ തീരുമാനമായി.
വിജയ സാധ്യതമാത്രം പരിഗണിച്ചാൽ മതിയെന്ന ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്ന് ചിലമാറ്റങ്ങൾ പട്ടികയിൽ വരുമെന്നാണ് സൂചന. ഉച്ചയ്ക്ക് ശേഷം ഉമ്മൻചാണ്ടി,സുധീരൻ, രമേശ് ചെന്നിത്തല എന്നിവർ സോണിയാ ഗാന്ധിയെ കാണുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: