ന്യൂയോര്‍ക്ക്: സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്നും മുസ്ലിം കുടുംബത്തെ ഇറക്കിവിട്ടു. ചിക്കാഗോ വിമാനത്താവളത്തില്‍നിന്നു വാഷിംഗ്ടണിലേക്കു പുറപ്പെടാന്‍ കിടന്ന യുണൈറ്റഡ് എയര്‍ ലൈന്‍ വിമാനത്തിലാണ് സംഭവം.
ഇല്ലിനോയിസ് സ്വദേശിയായ ഇമാന് ആമി സഇദ് ഷിബ്ലി, ഭര്‍ത്താവ്, മൂന്നു മക്കള്‍ എന്നിവരെയാണ് പൈലറ്റും ജീവനക്കാരും ചേര്‍ന്നു ഇറക്കിവിട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായതോടെ വിമാനകമ്പനി മാപ്പുപറഞ്ഞു.
സംഭവത്തിന്‍െ വീഡിയോ ദൃശ്യങ്ങള്‍ ആമി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്നെയും തന്റെ മക്കളെയും യാതൊരു കാരണവുമില്ലാതെ വിമാനത്തില്‍ നിന്നും പുറത്താക്കുകയായിരുന്നെന്ന് ആമി ഫേസ് ബുക്കില്‍ വ്യക്തമാക്കി.
അതേസമയം വിമാനത്തിന്റെ സുരക്ഷയ്ക്കായിട്ടാണ് തങ്ങളെ പുറത്താക്കിയതെന്നായിരുന്നു പൈലറ്റിന്റെ വാദം. വിമാന ജീവനക്കാരുടേത് നടപടി ലജ്ജാകരമാണ്. ഇത്രയും അനുഭവിക്കാനുള്ള പ്രായം തന്റെ കുഞ്ഞുങ്ങള്‍ക്കു ആയിട്ടില്ലെന്നും ഫേസ്ബുക്കില്‍ ആമി പറയുന്നു. വിമാനത്തിലെ ജീവനക്കാരോടെ തങ്ങള്‍ ഭീകരവാദിയല്ലെന്നു ഇവര്‍ പറയുന്നതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കേള്‍ക്കാം.
വീഡിയോ ദൃശ്യങ്ങള്‍ ചര്‍ച്ച വിഷയമായതോടെ വിമാന കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ സംഘടന ആവശ്യപ്പെട്ടു. ഇതോടെ വിമാന കമ്പനി മാപ്പുപറഞ്ഞു തലയൂരി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുസ്ലിം കുടുംബത്തിനു മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം നല്‍കിയെന്നും കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: