പത്തനാപുരം: വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ വിളക്കുടി, കുന്നിക്കോട്, തലവൂര്‍ മേഖലകളില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധനകളും ബോധവല്ക്കരണങ്ങളും ശക്തമാക്കി. വഴിയോരങ്ങളില്‍ താല്‍ക്കാലിക സംവിധാനത്തോടെ ശീതളപാനീയങ്ങള്‍,’ഭക്ഷണശാലകളില്‍ നിന്നുമുള്ള ആഹാരവസ്തുക്കള്‍ എന്നിവയുടെ ഗുണനിലവാരവും സംഘം പരിശോധിക്കുന്നുണ്ട്. മാലിന്യം നിറഞ്ഞതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നടക്കുന്നതുമായ വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടിയും സ്വീകരിക്കുന്നുണ്ട്. ഇതിനുപുറമെ അന്യസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ജീവിതാന്തരീക്ഷം, ഇവരുടെ ആരോഗ്യനില എന്നിവ പരിശോധിച്ചു. വേനല്‍ക്കാലത്ത് ചിക്കന്‍പോക്സ് അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ മേഖലയില്‍ പടരുന്നുണ്ട്. ഇതിനെതിരെയുള്ള ബോധവല്‍ക്കരണം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നിവയും ഊര്‍ജ്ജിതമാക്കി. നിര്‍ജലീകരണം, സൂര്യതാപം എന്നിവ ഇല്ലാതാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.’ഭക്ഷണശാലകള്‍ക്ക് ശുചീകരണം സംബന്ധിച്ച ലഘുലേഖകളും ആരോഗ്യവകുപ്പ് വിതരണം ആരംഭിച്ചു. വീട്ടിലെ കിണറുകള്‍ ശുചീകരിക്കുന്നതിനുള്ള ക്ലോറിനേഷന് പ്രവര്‍ത്തവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: