മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ദുരന്തനിവാരണ അതോറിട്ടി
ആലപ്പുഴ: ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചൂടിനെ പ്രതിരോധിക്കാനുള്ള ബോധവത്കരണവുമായി രംഗത്ത്. സൂര്യാഘാതത്തില്‍ നിന്ന് രക്ഷനേടുന്നതിനുള്ള മാര്‍ഗ്ഗരേഖയാണ് എണ്ണായിരത്തോളം ലഘുലേഖകളാക്കി അതോറിട്ടി ജനങ്ങലെത്തിക്കുന്നത്. കടുത്തചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ക്കാണ് സൂര്യഘാതസാധ്യത കൂടുതല്‍. കൂട്ടികള്‍, പ്രായമായവര്‍, വിവിധങ്ങളായ അസുഖമുള്ളവര്‍ (രക്തക്കുഴല്‍ ചുരുങ്ങല്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷിക്കുറവ്, പ്രമേഹം, ത്വക്്രോഗം) ജ•നാ സ്വേദഗ്രന്ഥികളുടെ അഭാവമുള്ളവര്‍ എന്നിവര്‍ക്ക് സൂര്യഘാത സാധ്യത
ഏറും. കര്‍ഷക തൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, മറ്റ് പുറം വാതില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കൂടുതല്‍ സൂഷ്മത പുലര്‍ത്തണം. സൂര്യാഘാതം മൂലം ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ടു പോകുക, ശ്വസന പ്രക്രിയ സാവധാനമാകുക, തലവേദന, മസില് പിടുത്തം, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യഘാതത്തിന്റെ മുഖ്യലക്ഷണങ്ങള്‍. ഓക്കാനം, ഛര്‍ദി, കുറഞ്ഞ/കൂടിയ നാഡിമിടിപ്പ്, അസാധാരണമായ വിയര്‍പ്പ്, മന്ദത, മൂത്രം കടുത്ത മഞ്ഞ നിറമാകുക, വയറിളക്കം എന്നീ ലക്ഷണങ്ങളും കാണാം.
കടുത്ത ചൂടിനോട് ദീര്‍ഘനേരം സമ്പര്‍ക്കം ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, ദിവസത്തില്‍ എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക, ദ്രവരൂപത്തിലുള്ള ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുക, നിര്‍ജ്ജലീകരണം തടയുക, എല്ലാ പ്രവൃത്തികളും ദിവസത്തിലെ ചൂടുകുറഞ്ഞ സമയം നോക്കി ക്രമീകരിക്കുക, കഫീന്‍, മദ്യം മുതലായവ ഒഴിവാക്കുക, കട്ടികുറഞ്ഞ ഇളം നിറത്തിലുള്ളതും അയഞ്ഞതും കാലാവസ്ഥക്ക് അനുയോജ്യമായതുമായ വസ്ത്രങ്ങള്‍ ധരിക്കുക, സൂര്യപ്രകാശവുമായി നേരിട്ട് സമ്പര്‍ക്കം ഒഴിവാക്കാന്‍ കുട ഉപയോഗിക്കുക, സണ്‍ഗ്ലാസുകള്‍ ധരിക്കുക തുടങ്ങിയവ ചൂടിനെ പ്രതിരോധിക്കും. വായുസഞ്ചാരം കൂടുന്നതിന് ജനാലകള്‍ തുറന്നിടുക, പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുക എന്നിവയാണ് മറ്റ് പ്രതിരോധമാര്‍ഗ്ഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: