പാനൂര്‍: രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് റിച്ചാര്‍ഡ്ഹേ എംപി പറഞ്ഞു. പാനൂര്‍ സുമംഗലീ ഓഡിറ്റോറിയത്തില്‍ കൂത്തുപറമ്പ്് നിയോജക മണ്ഢലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച മഹിളസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയ്ക്ക് കോടികളാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. എല്ലാവര്ക്കും ബേങ്ക് അക്കൗണ്ട് നല്കാന് കാരണം ഇടനിലക്കാരില്ലാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഓരോ കൈകളിലുമെത്താനാണ്. സ്ത്രീകളുടെ പേരില്‍ പാചകവാതക കണക്ഷന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാ മേഖലയിലും സ്ത്രീകളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ വന്‍പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് സര്‍ക്കാര്‍. യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സ്കില്‍ ഡവലപ്പ്മെന്റ് പദ്ധതി ഏറെ പ്രയോജനകരമാകും. 36,000കോടി രൂപയാണ് റോഡു വികസനത്തിനായി മോദിസര്‍ക്കാര്‍ കേരളത്തിനു അനുവദിച്ചിട്ടുള്ളത്. മാഹി ബൈപാസ് പ്രശ്നത്തില്‍ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എംപി കുറ്റപ്പെടുത്തി. 2022ഓടെ രാജ്യത്തെ മുഴുവനാളുകള്‍ക്കും വീടു നിര്‍മ്മിച്ചു നല്‍കാനുളള കേന്ദ്ര ആവാസ് യോജന, ആരോഗ്യരംഗത്തെ ഇന്ദ്രധനുഷ് പദ്ധതി, എല്ലാ ഗ്രാമങ്ങളിലും സമ്പൂര്‍ണ്ണ വൈദ്യൂതികരണം എല്ലാം തന്നെ മോദി സര്‍ക്കാറിന്റെ ജനക്ഷേമകരമായ നീക്കത്തെ സൂചിപ്പിക്കുന്നതാണ്. കേരളത്തിലും വികസനോന്മുഖമായ,ദിശാബോധമുളള സര്‍ക്കാര്‍ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മഹിളാമോര്‍ച്ച മണ്ഢലം പ്രസിഡണ്ട് എപി.വസന്ത അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സിനിമാതാരം മെര്ലിന്ചാള്സ് മുഖ്യാതിഥിയായി. ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, സി.സദാനന്ദന് മാസ്റ്റര്‍, മോഹനന്‍മാനന്തേരി, ആനിയമ്മ രാജേന്ദ്രന്, അഡ്വ:ജയപ്രകാശ്, മെര്ളിന്ചാള്സ്, കെ.സജീവന്, കെബി.പ്രജില്‍, വിപി.ബാലന്, വിപി.സുരേന്ദ്രന്, കെകെ.ധനഞ്ജയന്, എന്‍.രതി, കെ.കാര്‍ത്തിക, കെകെ.ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. എംപി.ഷീബ സ്വാഗതവും കെ.മഞ്ജുഷ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: