ന്നു
കണ്ണൂര്‍: മെയ് 20 മുതല്‍ ജൂണ്‍ 15 വരെ നടക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ ആലോചിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
ശുദ്ധജല വിതരണത്തിനായി നടപടികളെടുത്തതായും ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ ആരംഭിച്ചതായും ചെയര്മാന് ബാലന്നായര് പറഞ്ഞു. ഖരമാലിന്യ സംസ്കരണത്തിന് ഇന്ഫിനറേറ്റര് പ്രവര്‍ത്തിപ്പിക്കും. കൂടുതല്‍ ശുചീകരണ തൊഴിലാളികളുണ്ടാവും. കുളിപ്പുര, സ്ത്രീകള്‍ക്ക് വസ്ത്രംമാറാനുളള സൗകര്യം എന്നിവ ഒരുക്കും. ക്ഷേത്രനഗരി അണുവിമുക്തമാക്കാനുളള നടപടി സ്വീകരിച്ചു. ക്ലോക്ക്റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററും ഉണ്ടാവും. പ്രസാദവിതരണം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കും. ആധുനിക സൗകര്യത്തോടെ അന്നദാനകേന്ദ്രവും കൂടുതല്‍ നിരീക്ഷണ ക്യാമറകളുമൊരുക്കുമെന്ന് ദേവസ്വം ചെയര്മാന് പറഞ്ഞു.
ദിശാസൂചക ബോര്‍ഡുകള്‍ വെക്കാനും എക്സൈസ് റെയ്ഡുകള്‍ ശക്തിപ്പെടുത്താനും ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ നിര്‍ദ്ദേശിച്ചു. ചികിത്സാ സംവിധാനങ്ങളും പൊലീസ് സേവനവും മെച്ചപ്പെടുത്തും. പ്രദേശം പ്ലാസ്റ്റിക് മുക്തമാക്കാന്‍ ശ്രമിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
സണ്ണി ജോസഫ് എംഎല്‍എ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന മേധാവികള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: