ആലപ്പുഴ: ജില്ലയുടെ തെരഞ്ഞെടുപ്പുചരിത്രം മാറ്റിക്കുറിക്കുമെന്ന് വ്യക്തമാക്കുന്നതായി എന്‍ഡിഎയുടെ ജില്ലാ തെരഞ്ഞെടുപ്പു കണ്വന്ഷന്. ബിജെപിയുടെ നേതൃത്വത്തിലുള്ള മുഴുവന്‍ ഘടകകക്ഷികളുടെയും പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യവും അണികളുടെ പങ്കാളിത്തവും സമ്മേളനത്തെ ശ്രദ്ധേയമാക്കിമാറ്റി. മുന്നണികള്‍ തകര്‍ത്തെറിഞ്ഞ ആലപ്പുഴ ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷകള്‍ പകരുന്നതായിരുന്നു എന്‍ഡിഎ നേതാക്കളുടെ പ്രഭാഷണങ്ങള്‍.
പരമ്പരാഗത വ്യവസായങ്ങള്‍, കാര്‍ഷിക മത്സ്യബന്ധന മേഖലകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തകര്‍ച്ച, ജില്ലയെ കേരളത്തിലെ തന്നെ ഏറ്റവും പിന്നാക്ക പ്രദേശമായി അധഃപതിപ്പിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിമാരും പലതവണ ജില്ലയില്‍ നിന്നുണ്ടായെങ്കിലും യാതൊരു വികസന മുന്നേറ്റവും ആലപ്പുഴയ്ക്കുണ്ടായില്ല. എന്നാല്അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ചത് കോടികളുടെ പദ്ധതിയാണ്. ആരോഗ്യം, ടൂറിസം, ഗതാഗതം, ഭക്ഷ്യസംസ്കരണം തുടങ്ങി എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു മോദി സര്‍ക്കാരിന്റെ വികസന നയം.
അറുപതാണ്ട് കേരളം ഭരിച്ച മുന്നണികളുടെയും രണ്ടുവര്‍ഷക്കാലത്തെ കേന്ദ്രസര്‍ക്കാരിന്റെയും വികസന നേട്ടങ്ങള്‍ താരതമ്യം ചെയ്ത് ജനങ്ങളിലെത്തിക്കണമെന്ന് ആഹ്വാനം ചെയ്താണ് കണ്വന്ഷന് സമാപിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി ജഗത് പ്രകാശ് നദ്ദ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ബിഡിജെസ് കേന്ദ്രസമിതിയംഗം കെ.കെ. മഹേശന്, ജില്ലാ പ്രസിഡന്റ് ബി. സുരേഷ്ബാബു, ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്. പത്മകുമാര്‍, മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന്‍ബാബു, സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട്, കേരള വികാസ് കോണ്‍ഗ്രസ് നേതാവ് പ്രകാശ് കുര്യാക്കോസ്, സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് സത്യജിത് നാരായണന്, ലോക് ജനശക്തി നേതാവ് പി.വി. ഹരിഹരന്, ആം ആദ്മി ഡെമോക്രാറ്റിക് നേതാക്കളായ ടി.ഡി. ബാബുരാജ്, രവി ഉണ്ണിത്താന്, പിഎസ്പി നേതാവ് കെ.കെ. പൊന്നപ്പന്, ജസ്റ്റിന് രാജ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ടി. അനിയപ്പന് (അരൂര്‍), പി.എസ്. രാജീവ് (ചേര്‍ത്തല), അഡ്വ. രണ്‍ജിത് ശ്രീനിവാസ് (ആലപ്പുഴ), എല്‍.പി. ജയചന്ദ്രന് (അമ്പലപ്പുഴ), ഷാജി എം. പണിക്കര്‍ (കായംകുളം), പി.എം. വേലായുധന് (മാവേലിക്കര) എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: