തൊടുപുഴ: ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരള വികസനത്തെക്കുറിച്ചുള്ള എന്റെ കേരളം പരിപാടി ശ്രദ്ധേയമായി. ഇന്നലെ വൈകിട്ട് 5 മണിക്ക് തൊടുപുഴ എസ്ബിറ്റിക്ക് സമീപം നടന്ന പരിപാടിയില്‍ നൂറുകണക്കിന് പേര് പങ്കെടുത്തു. ഓണ്‍ലൈനായി നടന്ന വികസന ചര്‍ച്ച പുതുമ ഉള്ളതായി. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ നോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സംവദിക്കുവാന്‍ കഴിഞ്ഞു. ഈ പരിപാടിയിലൂടെ പ്രാദേശിക തലത്തിലുള്ള വികസന ആവശ്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് മനസ്സിലാക്കുവാന്‍ കഴിയും. ബിജെപി നേതൃത്വത്തിലുള്ള എന്‍ ഡി എ യുടെ വികസന കാഴ്ചപ്പാട് എന്താണ് എന്ന് സാധാരണക്കാരനിലേക്ക് എത്തിക്കുവാന്‍ ഇതിലൂടെ സാധിച്ചു. മൂന്നാം മുന്നണിയായി ശക്തമായി തിരഞ്ഞെടുപ്പ് രംഗത്തുള്ള എന്‍ ഡി എ യുടെ മുന്നോട്ടുള്ള കുതിപ്പിന് ഇത്തരം വികസന ചര്‍ച്ചകള്‍ കൂടുതല്‍ ഊര്‍ജം പകരും. പുതിയൊരു പരീക്ഷണത്തിന് തയ്യാറെടുക്കുന്ന നവ വോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെ ആവേശത്തോടെയാണ് ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്തത്. കേരളത്തിന്റെ പോരാട്ട നായകന് കുമ്മനം രാജശേഖരനുമായി നടത്തിയ സംവാദം പങ്കെടുത്തവര്‍ക്ക് പുതിയ അനുഭവമായി. സംവാദസഭയുടെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എസ് പത്മഭൂഷണ്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ എസ് അജി, സോജന് ജോസഫ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ എം സിജു, കെ പി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. കരിങ്കുന്നം രാമചന്ദ്രന് നായര്‍, ആന്റണി കണ്ടിരിക്കല്‍, തട്ടക്കുഴ രവി, ലതിക, റ്റി പി കൃഷണകുമാര്‍ എന്നിവര്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വിവിധ വിഷയങ്ങള്‍ സദസ്സില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: