കോഴിക്കോട്: എല്‍ഡിഎഫിനെ നെഞ്ചിലേറ്റിയതില്‍ പശ്ചാത്തപിക്കുന്ന മാനസികാവസ്ഥയിലാണ് ബാലുശ്ശേരി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ദയനീയപരാജയത്തിന്റെ ബാലന്സ്ഷീറ്റുമായി കഴിഞ്ഞ്കൂടുന്ന യുഡിഎഫിനോട് ജനതക്ക് താല്പര്യവുമില്ല. എന്നാല്‍ ജനാഭിമുഖ്യം മുന്‍നിര്‍ത്തി മണ്ഡലത്തിനോടും വോട്ടര്‍മാരോടും ആഭിമുഖ്യം തുടരുന്ന ബിജെപി ഇക്കുറി കരുത്തുറ്റ ശക്തിയായി മാറിയത് പ്രത്യാശക്കിടമാകുന്നു.
നാടേറെ വികസിച്ചുവെന്ന അവകാശവാദം പലയിടത്തും ഉയരുമ്പോഴും ബാലുശ്ശേരി വികസനത്തിന്റെ പാതയിലില്ലായെന്ന് മാത്രമല്ല അതിന്റെ ഏതെങ്കിലും വശത്തുപോലും നില്ക്കാന് അര്‍ഹതയില്ലാത്ത അവസ്ഥയിലാണുള്ളത്. ഇതിന്റെ പേരില്‍ അന്നും ഇന്നും പ്രതിക്കൂട്ടിലുള്ളത് ഇടതു മുന്നണിയാണ്. ത്രിതല സ്ഥാപന ഭരണം മുതല്‍ മുകളിലോട്ട് പലവിധ സന്നാഹങ്ങളുണ്ടായിട്ടും ആരും ബാലുശ്ശേരിയെ തിരിഞ്ഞുനോക്കിയില്ലായെന്ന പച്ചയായ യാഥാര്‍ത്ഥ്യം ഇക്കുറി ഇരുമുന്നണികളെയും വെള്ളം കുടിപ്പിക്കും. മാറ്റത്തിന്റെ കൊടുങ്കാറ്റില്‍ മുന്നണികള്‍ നിലംപരിശാകുന്നതിന്റെ സാഹചര്യമാണിവിടെയുള്ളത്.
അടിയന്തരാവസ്ഥയെത്തുടര്‍ന്ന് 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളം ഐക്യമുന്നണിക്കൊപ്പം അടിയുറച്ച് നിന്നപ്പോള്‍ ഇടതിനെ സ്വീകരിച്ച പാരമ്പര്യമാണ് ബാലുശ്ശേരിക്കുള്ളത്. കാര്‍ഷികമേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കുന്നവരാണ് ഇവിടുത്തെ ജനത. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇടത്തരക്കാരുമാണ് ഇവിടെയുള്ളത്. നാടിനെയാകെ ആകര്ഷിക്കുവാനുള്ള പല പ്രത്യേകതകളുണ്ടായിട്ടും അതിനെ ഫലപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ ത്രിതലം മുതല്‍ സംസ്ഥാനം വരെയുള്ള ഭരണകൂടം മുതിര്ന്നില്ലായെന്നത് ബാലുശ്ശേരിയെ അവഗണനയുടെ പുറമ്പോക്കിലേക്ക് തള്ളിവീഴ്ത്തി.
കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ അണക്കെട്ട്, വൈദ്യുതി ഉല്പാദന സംവിധാനം, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ കഴിയുന്ന ഉരക്കുഴി വെള്ളച്ചാട്ടം, വിസ്തൃതമായ വനമേഖല, വനസമ്പത്ത്, ടൂറിസ്റ്റ്കേന്ദ്രം എന്നിവയൊക്കെ ബാലുശ്ശേരിക്ക് അനുഗ്രഹമായിട്ടും ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ആലസ്യം എല്ലാറ്റിനെയും ജലരേഖയാക്കുകയാണ്. ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, ഉള്ള്യേരി, അത്തോളി, പനങ്ങാട്, ഉണ്ണികുളം, കോട്ടൂര്‍, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ബാലുശ്ശേരി മണ്ഡലം. 183 പോളിംഗ് ബൂത്തുകളിലായി 2,04,611 വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ ബാലുശ്ശേരി പട്ടികജാതി സംവരണ മണ്ഡലമാണ്. സിപിഎമ്മിലെ പുരുഷന് കടലുണ്ടിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തില്‍ കാര്യമായ മാറ്റം വരുത്തുവാന്‍ കഴിഞ്ഞില്ലായെന്നത് പുരുഷനെയും ഇടതുനേതൃത്വത്തെയും ആശങ്കയിലാക്കുന്നുണ്ട്. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്കി വോട്ടര്‍മാരെ ആകര്‍ഷിച്ച് ഒന്നും ചെയ്യാന്‍ കഴിയാത്ത ഇടതന്മാര് ഇക്കുറി എന്തു പറയുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ബാലുശ്ശേരി. പാളത്തിലെ വിള്ളലും പാളയത്തിലെ പടയും കാരണം അന്തരീക്ഷം കലുഷിതമായ എല്‍ഡിഎഫ് പുരുഷന് കടലുണ്ടിയെ തന്നെയാണ് ഇക്കുറിയും രംഗത്തിറക്കുന്നത്. യുഡിഎഫിന്റെ സ്ഥിതി അത്യന്തം ദയനീയമാണ്. മുസ്ലിംലീഗിന്റെ മുന്‍ എംഎല്‍എയും ദളിത് ലീഗ് നേതാവുമായ യു.സി. രാമനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്.
കഴിഞ്ഞ കാലഘട്ടങ്ങളിലായി ചിട്ടയായ പ്രവര്‍ത്തനവും ബഹുജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭപരമ്പരയും ബിജെപിക്ക് കൂടുതല്‍ കരുത്തു പകരുന്നുണ്ട്. ഇക്കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിലൂടെ ബിജെപിയുടെ മുന്നേറ്റവും സാന്നിധ്യവും പ്രവര്‍ത്തകരില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്.
ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ രണ്ടും ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ ഒരംഗവും ബിജെപിക്കുണ്ട്. 19000 ന് മീതെ വോട്ടാണ് മണ്ഡളത്തില്‍ ബിജെപിക്കുള്ളത്. സ്ഥാനാര്‍ത്ഥി ആരാണെന്നത് സംബന്ധിച്ച് ബിജെപി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ബിജെപി പ്രവര്‍ത്തനം ശക്തമാകുകയാണ്. നിഷ്ക്രിയത്വത്തിന്റെ ഇടതിനെയും ദുര്‍ബലതയുടെ വലതിനെയും പുറന്തള്ളി ബഹുജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുവാനുള്ള പോരാട്ടമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: