ചങ്ങനാശേരി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രമുന്നേറ്റത്തിനൊരുങ്ങി ചങ്ങനാശേരിയില്‍ ദേശീയ ജനാധിപത്യസഖ്യം. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ബിജെപി നേതാക്കളിലൊരാളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനമാരംഭിച്ച് 1967ല്‍ ജനസംഘത്തിന്റെ ജില്ലാ സംയോജകനെന്ന നിലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹത്തിന് ജില്ലയുടെ എല്ലാപ്രദേശങ്ങളിലും സുഹൃത്ത്ബന്ധങ്ങളുണ്ട്. അടിയന്തിരാവസ്ഥയില്‍ ഒളിപ്രവര്ത്തനത്തിലായിരുന്നു അദ്ദേഹം. ഈ കാലത്താണ് അച്ഛന് ഏറ്റുമാനൂര്‍ വാലയില്‍ നാരായണന് നായര്‍ മരിക്കുന്നത്. അച്ഛന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന ഏറ്റുമാനൂര്‍ രാധാകൃഷ്ണനെ അറസ്റ്റുചെയ്യുന്നതിനായി പോലീസ് വീടുവളഞ്ഞിരുന്നതുമൂലം അദ്ദേഹത്തിന് അച്ഛന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ജനസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിലും രാധാകൃഷ്ണ് നേതൃപരമായ പങ്ക് വഹിച്ചിരുന്നു. ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷനായിരുന്ന ഡോ. മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ദേശീയപതാക ഉയര്‍ത്താന്‍ നടത്തിയ ഏകതായാത്രയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 1980ല്‍ കേരളത്തില്‍ യുവമോര്‍ച്ച രൂപീകരിച്ചപ്പോള്‍ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട.് അടല്‍ബിഹാരി വാജ്പേയ്, എല്‍.കെ.അഡ്വാനി, നരേന്ദ്രമോദി തുടങ്ങിയ ദേശീയ നേതക്കളുമായി ഏറെ അടുത്ത ബന്ധമുള്ള ഏറ്റുമാനൂര്‍ രാധാകൃഷ്ണന് നാലുതവണയായി ഒരു ദശകത്തോളം ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു. ജില്ലയുടെ സമഗ്രവികസനത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള അദ്ദേഹത്തിന് ഓരോ പഞ്ചായത്തിലേയും സാഹചര്യങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് ധാരണയുണ്ട്.
ചങ്ങനാശേരിയില്‍ ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതോടെ മുന്നണികള്‍ അങ്കലാപ്പിലായിട്ടുണ്ട്. വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, മാടപ്പള്ളി, പായിപ്പാട് തുടങ്ങിയ അഞ്ച് ഗ്രാമപഞ്ചായത്തുകളും ചങ്ങനശേരി നഗരസഭയുമുള്‍പ്പെടുന്ന നിയോജകമണ്ഡലത്തില്‍ ബിജെപിക്ക് ശക്തമായ വേരോട്ടമുണ്ട്. വാഴപ്പള്ളി ഒഴിച്ചുള്ള പഞ്ചായത്തുകളിലും നഗരസഭയിലും ബിജെപിക്ക് ജനപ്രതിനിധികളുണ്ട്. എന്‍ഡിഎ സഖ്യകക്ഷികളായ ബിഡിജെഎസ് മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയായി ഇതിനോടകം മാറിക്കഴിഞ്ഞു. പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിനും ചങ്ങനാശേരിയില്‍ പ്രവര്‍ത്തനമുണ്ട്.
അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന കേരളാ കോണ്‍ഗ്രസ്(എം)ലെ സി.എഫ്.തോമസിനെതിരെ കടുത്ത പ്രതിഷേധമാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും തന്നെ ഉയര്‍ന്നിട്ടുള്ളത്.
സി.എഫ്.തോമസ് മത്സരരംഗത്തുനിന്നും പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്വന്തം സഹോദരനും റിട്ട. കോളേജധ്യാപകരടക്കമുള്ള ഒരു വലിയ വിഭാഗം പരസ്യമായി രംഗത്തുണ്ട്. കേരളകോണ്‍ഗ്രസ്(എം)ന്റെ തന്നെ നേതാവ് ജോബ് മൈക്കിള്‍ ഈ സീറ്റില്‍ മത്സരിക്കുവാനുള്ള ആഗ്രഹവുമായി ഇപ്പോഴും ശക്തമായി രംഗത്തുണ്ട്. ഇത്തരം സാഹചര്യങ്ങളണ് ഐക്യമുന്നണിക്ക് തലവേദന സൃഷ്്ടിക്കുന്നതെങ്കില് ഇടതുമുന്നണിയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.
ഫ്രാന്‍സീസ് ജോര്‍ജ്ജ് നേതൃത്വം കൊടുക്കുന്ന ജനാധിപത്യ കേരളകോണ്‍ഗ്രസിലെ ഡോ.കെ.സി.ജോസഫാണ് ഇവിടെ സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലഘികമായി യുഡിഎഫ് കൈപ്പിടിയിലൊതുക്കിയിരിക്കുന്ന ചങ്ങനാശേരി തിരിച്ചുപിടിക്കാന്‍ സാഹചര്യമൊരുങ്ങിയപ്പോള്‍ സീറ്റ് കൈവിട്ടുകളഞ്ഞ നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: