ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ മംഗളകരമായി തന്നെ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രശ്ന പരിഹാരത്തിന് ഇതുവരെ ഫോര്‍മുലകളൊന്നും തന്നെ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കങ്ങള്‍ പരിഹരിച്ച് എത്രയും വേഗം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ആരോപണ വിധേയരായവരെ മത്സരിപ്പിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് ഹൈക്കമാന്‍ഡ്.
കെ.ബാബു, ബെന്നി ബഹന്നാന് എന്നിവര്‍ മാറിനില്‍ക്കണമെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അങ്ങനെയെങ്കില്‍ താനും മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: