ന്യുദല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാന്റിന് വിട്ടതായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. താന്‍ മത്സരിക്കാനില്ലെന്നും തനിക്ക് താത്പര്യമില്ലെന്നും സുധീരന് വ്യക്തമാക്കി.
സ്ഥാനാര്‍ഥിപ്പട്ടിക വൈകുന്നത് ഗുണം ചെയ്യില്ല. ജയസാധ്യത കണക്കിലെടുത്ത് മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനാണ് ശ്രമിച്ചതെന്നും സുധീരന് ദല്‍ഹിയില്‍ പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ടെന്നു അദ്ദേഹം പറഞ്ഞു.
നല്ല പട്ടികയ്ക്കായാണ് ശ്രമിച്ചത്. ആരോടും വിരോധമില്ല. ടിഎന്‍ പ്രതാപന് ഹൈക്കമാന്റിന് കത്ത് അയച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: