കോട്ടയം: കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് സ്ഥാനത്തുനിന്ന് ജോണി നെല്ലൂര്‍ രാജിവച്ചു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും അദ്ദേഹം ഒഴിഞ്ഞു. പാര്‍ട്ടിക്കു മൂന്നു സീറ്റ് വാങ്ങിനല്‍കാന്‍ തനിക്ക് കഴിയാതെവന്നതോടെയാണ് പാര്‍ട്ടിവിടുന്നതെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. അങ്കമാലി മണ്ഡലം കൈവിട്ട് പോയതോടെ മുവാറ്റുപുഴയിലോ കോതമംഗലത്തോ സ്വതന്ത്രനായി നില്‍ക്കാനാണ് ജോണി നെല്ലൂരിന്റെ തീരുമാനം.
അങ്കമാലിയില്‍ വിജയം ഉറപ്പിച്ചുക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും ഓരോ ഘട്ടങ്ങളിലും പാര്‍ട്ടി കൂടെയുണ്ടായിരുന്നു, എന്നാല്‍ അവസാന ഘട്ടത്തിലാണ് സീറ്റിലെന്ന് അറിയിച്ചതെന്നും ജോണി പറഞ്ഞു. രാഷ്ട്രീയത്തില്‍ ആത്മാര്‍ഥതയ്ക്കും സത്യസന്ധതയ്ക്കും വിലയില്ലെന്നു ഇതോടെ വ്യക്തമായിരിക്കുകയാണ്.
കപടമുഖം ധരിച്ചവരുടെ മുഖം മൂടി വലിച്ചുകീറി യഥാര്‍ഥ മുഖം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഇത്തവണ മൂന്നു സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും മന്ത്രി അനൂപ് ജേക്കബ് മത്സരിക്കുന്ന പിറവം മാത്രമേ യുഡിഎഫ് നല്കിയിരുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: