കൊച്ചി: കോടികളുടെ സാമ്പത്തിക ക്രമക്കേടും അവിഹിത-അശ്ലീല ബന്ധങ്ങളുടെ ഞെട്ടിക്കുന്ന ഇടപാടുകളും നടന്ന സോളാര്‍ തട്ടിപ്പു കേസില്‍ പ്രതി സരിത എസ്. നായര്‍ എഴുതിയ ‘ലെറ്റര്‍ ബോംബ് പൊട്ടി’. തെളിവെടുപ്പു കമ്മീഷന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാക്കാഞ്ഞ കത്ത,് തെരഞ്ഞെടുപ്പങ്കം മുറുകി നില്‍ക്കെ ഏഷ്യാനെറ്റ് ടിവി ചാനലിലൂടെയാണ് പുറത്തുവന്നത്. 24 പേജുള്ള യഥാര്‍ത്ഥ കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സരിത വിശദീകരിക്കുന്നു. ഇതിനു പുറമേ സോണിയാ ഗാന്ധി നിയന്ത്രിച്ചിരുന്ന യുപിഎയുടെ കേന്ദ്രസര്‍ക്കാരിലെ മലയാളിയായ മന്ത്രി ബലാല്ക്കാരം ചെയ്തതിന്റെ വിവരങ്ങളും കത്തിലുണ്ട്.
കത്ത് താന്‍ എഴുതിയതാണെന്ന് സരിത സ്വയം സമ്മതിച്ചു. അതേസമയം മുഖ്യമന്ത്രി നിഷധിച്ചു. മുഖ്യമന്ത്രി ക്ലിഫ്ഹൗസില്‍ വച്ച് സരിതയെ ലൈംഗികമായി പീഡിപ്പിച്ചതുള്‍പ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്ത് സരിതയും ശരിവച്ചതോടെ സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നടങ്കം നാണക്കേടിന്റെ പടുകുഴിയില്‍ ആയി.
ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന സരിതയുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ സാംസ്ക്കാരിക കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരം ഒഴിഞ്ഞ് സത്യാവസ്ഥ വെളിപ്പെടുത്താന്‍ തയ്യാറാകണം. പുറത്ത്വിട്ട കത്ത് നേരത്തെ ഇന്റലിജന്‍സിന്റെയും പോലീസിന്റെയും പക്കലുണ്ടായിരുന്നതാണ്. കത്തിലെ വിവരങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും, മുന്‍ കേന്ദ്രമന്ത്രിക്കുമെതിരെ സ്വമേധയാ കേസെടുക്കണമെന്നും കുമ്മനം കൊച്ചിയില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കൂടാതെ ഒരു മുന്‍ കേന്ദ്രമന്ത്രി സരിതയെ ലൈംഗികമായി പീഡിപ്പിച്ച കാര്യവും കത്തിലുണ്ട്. ഒരു സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു മുന്‍ കേന്ദ്രമന്ത്രി സരിതയെ ബലാല്‍സംഗം ചെയ്തത്രെ. മുഖ്യമന്ത്രി നിരവധി തവണ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് കത്ത്. പിതൃതുല്യനായ ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഇത്തരത്തില്‍ ഒരു അനുഭവം പ്രതീക്ഷിച്ചില്ല. വന്‍കിട സോളാര്‍ പദ്ധതി എന്ന ആശയം മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്.
മന്ത്രി ആര്യാടനെ കാണാന്‍ ആവശ്യപ്പെട്ടതും ഉമ്മന്‍ചാണ്ടിയാണ്. എന്നിട്ടും തന്നെ തള്ളിപ്പറയുന്ന മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചതായും കത്തില്‍ പറയുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പിഎ തന്നെ മറ്റ് പല മുന്‍ കേന്ദ്രമന്ത്രിമാര്‍ക്കും കാഴ്ചവക്കാന്‍ ശ്രമിച്ചതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപ കൊടുത്ത കാര്യവും കത്തിലുണ്ട്. കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഭൂമി ഇടപാടുകളില്‍ ഇടനിലക്കാരിയായെന്നും, കേരളത്തിന്റെ പല ഭാഗങ്ങളിലും മുഖ്യമന്ത്രി ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
സോളാര്‍ തട്ടിപ്പ് കേസില്‍ പെരുമ്പാവൂര്‍ പോലീസിന്റെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ഇരിക്കവേയാണ് 2013 മാര്‍ച്ച് 19-ന് സരിത ഈ വിവാദമായ കത്ത് എഴുതിയത്. കത്ത് എഴുതിയെന്നും കൈപ്പട തന്റേതുതന്നെയാണെന്നും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കാനാണ് എഴുതിയതെന്നും സരിത ഇന്നലെ വിശദീകരിച്ചു. കത്തിലെ പരാമര്‍ശങ്ങള്‍ പരസ്യമായി വിശദീകരിക്കാന്‍ ഒരുക്കമല്ലെന്നും അതിലെ ഒരു വാക്കുപോലും നിഷേധിക്കുന്നില്ലെന്നും സരിത പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മീഷന് പലതവണ സരിതയോട് വിവാദ കത്ത് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്മീഷന് മുന്നില്‍ കത്ത് ഹാജരാക്കാന്‍ സരിത തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യ ടിവി ചാനലില്‍ കത്ത് വന്നത്.
സരിത എസ്.നായരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചതായി കൂട്ടുപ്രതി ബിജു രാധാകൃഷ്ണന് നേരത്തെ സോളാര്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സിഡി തന്റെ പക്കല്‍ ഉണ്ടെന്നും ബിജു പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു കേരള മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തില്‍ ലൈംഗികാരോപണം ഉയരുന്നത്. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും മുന്‍ കേന്ദ്രമന്ത്രിക്കുമെതിരെ കേസെടുക്കാന്‍ കഴിയുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: