കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ റഗുലര്‍-വിദൂര വിവേചനമില്ലാതെ സിലബസ് ഏകീകരിക്കണമെന്ന് പാരലല്‍ കോളേജ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിരൂദ വിദ്യാഭ്യാസ മേഖലയില്‍ പിജി കോഴ്സുകളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന തരത്തിലുള്ള അധികൃതരുടെ ഭാഗത്തു നിന്നുള്ള നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എന്‍.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയന്‍ ടി.പി.ആര്.നാഥ് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ 40 വര്‍ഷത്തിലധികമായി അധ്യാപനസേവനം പൂര്‍ത്തിയാക്കിയ കെ.പി.ജയബാലന്‍, കെ.ഭാസ്കരന്, എം.വി.പുരുഷോത്തമന് എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി യു.നാരായണന് സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് കെ.പ്രകാശന് നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ സമ്മേളനം അസി.പ്രൊഫസര്‍ ടി.രവികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. പി.ലക്ഷ്മണന്, സി.അനില്‍ കുമാര്‍, കെ.എന്‍.രാധാകൃഷ്ണന്, ഹസ്ന അബൂബക്കര്‍, മുഹമ്മദ് റിസാല്‍, വി.എല്‍.പ്രേംചന്ദ്, ബിന്ദു സജിത്ത് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാഭ്യാസം നല്കുന്നതില് റഗുലര്‍-പാരലല്‍ വ്യത്യാസമില്ലാതെ സാമൂഹ്യനീതി ഉറപ്പുവരുത്തുവാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
അധ്യാപക സമ്മേളനം മുന്‍ജില്ലാ പ്രസിഡണ്ട് പ്രൊഫ.കെ.എ.സരള ഉദ്ഘാടനം ചെയ്തു. അസോസിയേഷന് സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം സി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. വി.എസ്.ശശികുമാര്‍, വല്സന് തില്ലങ്കേരി, കെ.മാധവന്, കെ.കൃഷ്ണകുമാര്‍, ടി.വി.രവീന്ദ്രന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനം പകര്ന്നുനല്കുന്ന പാരലല്‍ കോളേജ് അധ്യാപകര്‍ക്ക് ക്ഷേമനിധിയും ആനുകൂല്യങ്ങളും നല്കാന് സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് അധ്യാപക സമ്മേളനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: