പാനൂര്‍: തൊഴിലാളികളുടെ വിയര്‍പ്പിലും അദ്ധ്വാനത്തിലും വളര്‍ന്നുവന്ന സിപിഎം ഇന്ന് തൊഴിലാളികളെ അപമാനിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ചുമട്ടുതൊഴിലാളികളെ പിണറായി വിജയന് പിടിച്ചുപറിക്കാരെന്ന് വിശേഷിപ്പിച്ചത് സമ്പന്നവര്‍ഗത്തിന്റെ കയ്യടി നേടാനാണെന്നും ബിഎംഎസ് കണ്ണൂര്‍ ജില്ലാസെക്രട്ടറി സി.വി.തമ്പാന് കുറ്റപ്പെടുത്തി. പാനൂര്‍ യുപി സ്കൂളില്‍ നടന്ന ചുമട് മസ്ദൂര്‍ സംഘം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നോക്കുകൂലിയെന്ന ഒറ്റപ്പെട്ട വിഷയങ്ങളില്‍ തൊഴിലാളികളെ മുഴുവനായി അപമാനിക്കാനാണ് പിണറായി ശ്രമിച്ചത്. ഇതു തൊഴിലാളി വിരുദ്ധമായ നിലപാടാണ്.കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഇഎസ്ഐ പദ്ധതിയില്‍ ചുമട് തൊഴിലാളികളെ ഉള്‍പ്പെടുത്തണം.ഇതിന് സംസ്ഥാനസര്‍ക്കാര്‍ സാങ്കേതികമായി തടസം നില്‍ക്കുകയാണ്. മോദിസര്‍ക്കാറിന്റെ തൊഴിലാളി ക്ഷേമപ്രവര്‍ത്തനം ഇവിടെ അട്ടിമറിക്കപ്പെടുകയാണ്. ഇഎസ്ഐ നടപ്പിലായാല്‍ കേന്ദ്രസര്‍ക്കാറിനു ലഭിക്കാന്‍ പോകുന്ന പിന്തുണ ഭയന്നാണ് ഈ പദ്ധതിക്കെതിരെ സര്‍ക്കാര്‍ നിലകൊളളുന്നത്. കേരളത്തില്‍ നിരവധി ക്ഷേമപദ്ധതികള്‍ തൊഴിലാളികള്‍ക്കു വേണ്ടി ഉണ്ടെങ്കിലും ഒന്നും തന്നെ കാര്യക്ഷമമല്ല. ക്ഷേമപദ്ധതികള്‍ കാലോചിതമായി പരിഷ്ക്കരിക്കണമെന്നാണ് ബിഎംഎസ് ആവശ്യപ്പെടുന്നതെന്നും സി.വി.തമ്പാന് പറഞ്ഞു. സി.അശോകന് അദ്ധ്യക്ഷത വഹിച്ചു. മണിരാജ്, കെ.സതീശന്, പി.കൃഷ്ണന്, മനോജ് അക്കാനിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. പി.മധു സ്വാഗതം പറഞ്ഞു. കെ.സതീശന് പതാകയുയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: