ആലപ്പുഴ: നഗരത്തിലെ ഇടറോഡുകളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. പല പ്രദേശങ്ങളിലും ഇടവഴികളിലൂടെ സഞ്ചരിക്കണമെങ്കില്‍ മൂക്കുപൊത്തണമെന്നതാണ് അവസ്ഥ. ഗാര്‍ഹിക മാലിന്യങ്ങളും കടകളില്‍ നിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് കിറ്റുകളിലും ചാക്കുകളിലുമായി തള്ളിയിരിക്കുകയാണ്.
അര്‍ദ്ധരാത്രിക്കുശേഷവും പുലര്‍ച്ചെയുമായാണ് ഇടവഴികളില്‍ മാലിന്യ നിക്ഷേപം നടക്കുന്നത്. ജനറല്‍ ആശുപത്രിക്ക് പടിഞ്ഞാറ് വശം ചാരായ ഷാപ്പ് ഇടവഴിയിലെ ഒന്നിലധികം പ്രദേശങ്ങളിലും ബാലഭവനു സമീപവുമടക്കം ഇത്തരത്തില്‍ മാലിന്യ നിക്ഷേപം ഉണ്ട്. നിര്‍മല നഗരം നിര്‍മല ഭവനം പദ്ധതിപ്രകാരം ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നല്കി നഗരസഭാ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ നഗരത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്കു ഒരുപരിധിവരെ പരിഹാരമുണ്ടാക്കിയിരുന്നു.
എന്നാല്‍ നഗരസഭയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെയാണ് വീണ്ടും മാലിന്യപ്രശ്നം ഉയര്‍ന്നുവന്നത്. നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത നഗരസഭ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് മുന്‍കാലങ്ങളില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കിയിരുന്നു.
എന്നാല്‍ നിലവില്‍ ഈപ്രവര്ത്തനവും നിലച്ചിരിക്കുകയാണ്. പാതയോരങ്ങളിലെ കാനകളില്‍ അടക്കം പലയിടത്തും പ്ലാസ്റ്റിക് കിറ്റുകളിലാക്കിയ മാലിന്യങ്ങള്‍ ഇപ്പോള്‍ നഗരത്തിലെ നിത്യകാഴ്ചയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: