ശ്രീകൃഷ്ണ ഭഗവാന് പറയുന്നത് ആദ്യം ‘മത്സരന്‍’ ആവണം എന്നാണ്. ‘മത്പരഃ -എന്ന വാക്കിന്റ അര്‍ത്ഥമെന്ത്? ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നു-
”അഹം വാസുദേവഃ സര്‍വ പ്രത്യശാത്മാ പരഃ യസ്യസഃ (ഞാന്‍ സര്‍വാന്തര്യാമിയും വസുദേവ പുത്രനുമായ ഈ കൃഷ്ണന് മാത്രമാണ,് പരന് – ഉത്കൃഷ്ടന്‍, അന്യഃ ന-വേറെ ആരുമല്ല എന്ന അവബോധമുള്ളവന്‍” അങ്ങനെയുള്ളവനായി മത്പരനായിത്തീരണം.
പ്രാണായാമം, ധ്യാനം, പ്രത്യാഹാരം തുടങ്ങിയ യോഗചര്യകളോ, ഉപവാസം മുതലായ വ്രതങ്ങളോ ഇന്ദ്രിയങ്ങളെ ജയിക്കാന്‍ വേണ്ടത്ര ശക്തിയുള്ള ആയുധങ്ങളല്ല. അതുകൊണ്ട് സച്ചിതാന്ദസ്വരൂപനും സൗന്ദര്യസാരസര്വ്വസ്വനുമായ ഭഗവാനില്‍ മാത്രം മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തണം. മറ്റെല്ലാസാധനാനുഷ്ഠാനങ്ങളേയും മറ്റു ദേവന്മാരേയും സംശയ ലേശമെന്യേ ഉപേക്ഷിക്കണം.
മുന്‍ശ്ലോകത്തിന്റെ വിവരണത്തില്‍ അനുസ്മരിച്ച ഭരതമഹാരാജാവിന് ഒരു മാന്‍കുട്ടിയായി ജനിക്കേണ്ടിവന്നതും ധര്മ്മനാശം സംഭവിച്ചതും അങ്ങനെയാണ്. മനുഷ്യരോടും സര്‍വ ഭൂതങ്ങളേയും ദയതോന്നി അവരെ രക്ഷിക്കുന്നതും ഈശ്വരോപാസനതന്നെയല്ലേ ? എന്നതെറ്റിദ്ധാരണ മൂലമാണ്. ഒരു ശ്രീകൃഷ്ണ ഭക്തന് അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. അംബരീഷമഹാരാജാവിന്റെ കഥ ഉദാഹരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: