പ്രധാനമന്ത്രി നരേന്ദ്ര മോദി റിയാദില്‍ മെട്രോ റെയില്‍വേ യുടെ നിര്‍മ്മാണത്തില്‍ എര്‍പ്പെട്ടിരിക്കുന്ന എല്‍ ആന്‍ഡ് ടി നിര്‍മ്മാണ തൊഴിലാളികളുടെ വാസസ്ഥലം സന്ദര്‍ശിക്കുന്ന രംഗവും അവരുമായി സൗഹൃദ സംവാദം നടത്തുന്നതും വിവിധ സംസ്ഥാനക്കാരായ തൊഴിലാളികള്‍ തങ്ങളുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തങ്ങളുടെ കൂടെ ചെലവഴിക്കാന്‍ കുറച്ചു സമയം കണ്ടെത്തിയതില്‍ സന്തോഷവും അല്‍ഭുതവും പ്രകടിപ്പിക്കുന്നതും ദൂരദര്‍ശനില്‍ കണ്ട് ആ സമീപനം നല്കുന്ന പോസിറ്റീവ് സന്ദേശം എത്ര വലുതാണെന്നു ആലോചിച്ചു പോയി .
രാജ്യത്തിന്റെ പ്രധാനമന്ത്രിയേപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ സംഘി ആണോ ? എന്ന ചോദ്യം ചോദിച്ചു പരിഹസിച്ചും പുച്ഛിച്ചും സ്വയം സംതൃപ്തി അടയുന്ന ഫേസ്ബുക്ക് രാഷ്ട്രീയം ഓര്‍ത്തപ്പോള്‍ റിയാദ് ലെ ഈ ക്യാമ്പില്‍ സംഘികളോ ബി ജെ പി ക്കാരോ ആയ തൊഴിലാളികള്‍ ഉണ്ടോ എന്നു പോലും എനിക്കറിയില്ല .
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി വിദേശത്തു ചെല്ലുമ്പോള്‍ ആ രാജ്യത്തിന്റെ ഭരണാധികാരിയേ കാണുന്നതു സാധാരണവും സ്വാഭാവികവും. എന്നാല്‍ അവിടെ അധിവസിക്കുന്ന സ്വന്തം പൗരന്മാരെ, പ്രത്യേകിച്ചു വളരെ സാധാരണ പൗരന്മാരെയോ തൊഴിലാളികളേയോ കാണാന്‍ സമയം ചെലവഴിക്കുന്നത് അസാധാരണമായ സൗമനസ്യവും സന്ദേശവും കൂടി ആണ്സൗദി നല്കുന്ന പരിമിത സ്വാതന്ത്ര്യത്തിലും നമ്മുടെ പ്രധാനമന്ത്രി ഈ തൊഴിലാളികളേ കാണാന്‍ കാണിച്ച സൗമനസ്യവും ചെലവഴിച്ച സമയവും ഒരുരാജ്യം അത്തരം ജനവിഭാഗത്തിനു നല്കുന്ന കരുതലും ആദരവും ആണ് എന്നു പറയാന്‍ മടിക്കേണ്ട .അത് പറയാന്‍ സംഘി ആവേണ്ട കാര്യമില്ല . യൂസഫലിയും റ്റാറ്റാ ചെയര്മാന് മിസ്ത്രിയും ഒക്കെ അത്തരം യോഗത്തില്‍ പങ്കെടുത്തതു സംഘി ആയിട്ടുമല്ല.
പ്രധാനമന്ത്രിമാര്‍ വരും പോകും .എന്നാല്‍ സ്വന്തം രാജ്യവും സ്വന്തം പൗരന്മാരും പതാകയും അഭിമാനവും നിലനില്ക്കും.
നിലനില്‍ക്കണം .
ജയ് ഹിന്ദ് !
സോമരാജന് പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: