ആലക്കോട്: കഴിഞ്ഞ 10 ദിവസമായി ആലക്കോട് നടന്നുവരുന്ന പത്താമത് ആലക്കോട് അരങ്ങം ഹിന്ദുമേള സമാപിച്ചു. സമാപനദിവസമായ ഇന്നലെ രാവിലെ 10 മണിക്ക് നടന്ന പ്രഭാഷണ സദസ്സില്‍ സ്വാമി വേദാനന്ദ സരസ്വതി, സ്വാമി ദര്‍ശനാനന്ദ, പ്രൊഫ.ടോമി മാത്യു, സാധു വിനോദ് എന്നിവര്‍ പ്രഭാഷണം നടത്തി. എം.പി.പ്രഭാകരന് അധ്യക്ഷത വഹിച്ചു. കെ.കെ.സുരേഷ് ബാബു സ്വാഗതവും ഒ.കെ.ബാലകൃഷ്ണന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് രമേശന് പെരുന്തട്ടയും സംഘവും അവതരിപ്പിച്ച രാഗസംഗീത സമന്വയം അരങ്ങേറി. വൈകുന്നേരം സിയാച്ചിനില്‍ വീരമൃത്യുവരിച്ച വീരസൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ടുള്ള അമര്‍ജവാന്‍ പരിപാടി നടത്തി. അജിത്ത് രാമവര്‍മ്മ അധ്യക്ഷത വഹിച്ചു. മേജര്‍ സുരേന്ദ്രനാഥ്, കേണല്‍ ജോസഫ്, ശിവശങ്കരന് നായര്‍ എന്നിവര്‍ സംസാരിച്ചു. മലയോര മേഖലയിലെ 100 ഓളം വരുന്ന വിമുക്തഭടന്മാരെ ചടങ്ങില്‍ ആദരിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം പ്രൊഫ ടോണി മാത്യു ഉദ്ഘാടനം ചെയ്തു. അജിത്ത് രാമവര്‍മ്മ അധ്യക്ഷത വഹിച്ചു. ഭാരതീയ സീമാജാഗരണ്‍ മഞ്ച് അഖിലേന്ത്യാ കാര്യദര്‍ശി എ.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഡോ.പ്രിയദര്ശന് ലാല്‍, ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.മോഹനന്, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കൊയ്യം ജനാര്ദ്ദനന്, ബിജെപി മണക്കടവ് വാര്‍ഡ് മെമ്പര്‍ മോഹനന് ആലയില്‍ത്താഴെ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.ബിജുമാസ്റ്റര്‍ സ്വാഗതവും സി.ജി.രാജഗോപാല്‍ നന്ദിയും പറഞ്ഞു.
കഴിഞ്ഞ 10 ദിവസമായി നടന്ന മേളയില്‍ മലയോരത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. വിവിധ ദിവസങ്ങളിലായി പ്രഭാഷണങ്ങള്‍, പ്രത്യേക പൂജകള്‍, സാംസ്കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവ അരങ്ങേറി.
ആലക്കോട് പി.ആര്.രാമവര്‍മ്മരാജ സ്മാരക മ്യൂസിയം സ്ഥാപിക്കണം: അരങ്ങം ഹിന്ദുമേള
ആലക്കോട്: ആലക്കോട് മേഖലയുടെ ശില്‍പ്പിയും ഈ മേഖലയുടെ രാജാവുമായിരുന്ന പി.ആര്.രാമവര്‍മ്മ രാജയുടെ സ്മരണ നിലനിര്‍ത്തുന്ന രീതിയില്‍ ആലക്കോട് പി.ആര്.രാമവര്‍മ്മരാജ സ്മാരക മ്യൂസിയം നിര്‍മ്മിക്കണമെന്ന് ആലക്കോട് അരങ്ങം ഹിന്ദുമേള പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പൈതല്‍മലയിലെ ആത്മീയപ്രാധാന്യം കണക്കിലെടുത്ത് ഭക്തജനങ്ങള്‍ക്ക് ഇവിടെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഈ പ്രദേശത്തെ പരിശുദ്ധി നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഭക്തര്‍ക്ക് അനുവാദം നല്‍കണമെന്നും ഹിന്ദുമേള സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡണ്ട് പി.ആര്.അജിത്ത് രാമവര്‍മ്മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: