തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ മേഖല ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിന് സിയാല്‍ മാതൃകയില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷന്‍ മോണ്ടേക് സിങ് ആലുവാലിയയുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
രണ്ടാം തലമുറ വികസനത്തിന് കേരളം രാജ്യത്തിന് മാതൃകയാകണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും മേഖലകളെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള വികസനപാത സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആദ്യമായാണു പി-പി-പി മാതൃക വന്‍ വിജയമായത്. ഇതിന് ഉദാഹരണമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാല്‍. വിവിധ മേഖലകളില്‍ വലിയ നേട്ടങ്ങള്‍ സംസ്ഥാനം കൈവരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളില്‍ വന്‍ മുന്നേറ്റം നേടി. രണ്ടാം തലമുറ വികസനത്തില്‍ കേരളം രാജ്യത്തിനു മാതൃകയാണ്. സംസ്ഥാനത്തു ധാരാളം വികസന പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളെയും മേഖലകളെയും ഉള്‍ക്കൊണ്ടുള്ള വികസനപാത സ്വീകരിക്കണമെന്നു മുഖ്യമന്ത്രി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ പൊതു വരുമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പരമ്പരാഗത വ്യവസായങ്ങളിലും കൃഷിയില്‍ നിന്നുമുള്ള വരുമാനത്തില്‍ വലിയ വര്‍ധനവില്ല. ഇതു കൂടി കണക്കിലെടുത്തു വേണം ഭാവി പദ്ധതികള്‍ തയാറാക്കേണ്ടതെന്ന് അലുവാലിയ ചൂണ്ടിക്കാട്ടി.
മന്ത്രിമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ അടിസ്ഥാന വികസന പദ്ധതികള്‍, വികസന സ്വപ്നങ്ങള്‍ എന്നിവയെക്കുറിച്ചു മനസിലാക്കുകയാണു കേന്ദ്ര ആസൂത്രണ കമ്മിഷന് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: