കൊയിലാണ്ടി: ബിജെപി സംസ്ഥാന കമ്മറ്റി അംഗം ടി.കെ.പത്മനാഭന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ കാലത്ത് ആറരയോടെയാണ് വീടിന്റെ മുറ്റത്ത് ബോംബ് കണ്ടെത്തിയത്. മുറ്റമടിച്ചു വാരുന്നതിനിടെ പത്മനാഭന്റെ ഭാര്യയാണ് പൊട്ടാത്ത നിലയില്‍ ബോബ് കണ്ടെത്തിയത്.
ടി.കെ. പത്മനാഭനു നേരെ മുമ്പും സിപിഎം പ്രവര്‍ത്തകരില്‍ നിന്നും വധശ്രമം ഉണ്ടായിട്ടുണ്ട്.
വീടിന്റെ വാതില്‍ തകര്‍ത്ത് അക്രമികള്‍ വാളുകൊണ്ട് വെട്ടിപ്പരിക്കേല്പിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതേ പ്രതികള്‍ തന്നെയാവണം ബോംബേറ് നടത്തിയതെന്ന് സംശയിക്കുന്നു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി രജിനേഷ് ബാബു, ബിജെപി മണ്ഡലം പ്രസിഡണ്ട് വായനാരി വിനോദ്, വി.കെ. ജയന് എന്നിവര്‍ ടി.കെ. പത്മനാഭന്റെ വീട് സന്ദര്‍ശിച്ചു. പത്മനാഭന്റ വീടിന് നേരെ ബോംബെറിഞ്ഞവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഏറെ മുന്നോട്ടു പോയ സാഹചര്യത്തില്‍ വിറളിപൂണ്ട സിപിഎം നേതൃത്വം പയ്യോളിയിലും കൊയിലാണ്ടിയിലും അക്രമത്തിന് തയ്യാറാവുകയാണെന്ന് പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് വിനോദ് വായനാരി പറഞ്ഞു.
ബോംബെറിഞ്ഞവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുവമോര്‍ച്ച മണ്ഡലം കമ്മറ്റി ആവ ശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.പ്രേംജിത്ത്, അഖില്‍ പന്തലായനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: