തിരുവനന്തപുരം: ലത്തീന്‍ അതിരൂപതാ സഹായമെത്രാനായി ഡോ.ആര്. ക്രിസ്തുദാസന് നിയമിതനായി. ഇന്നലെ വൈകിട്ട് വെട്ടുകാട് മാദ്ര ദെ ദേവൂസ് ദേവാലയത്തില്‍ നടന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു ഡോ. സുസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു.
കൊല്ലം രൂപതാധ്യക്ഷന്‍ ബിഷപ്പ് സ്റ്റാന്‍ലി റോമന്‍, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വചന സന്ദേശം നല്കിയ ചടങ്ങില്‍ വരാപ്പുഴ അതിരൂപത അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ അനുമോദന സന്ദേശനം നല്കി.
തിരുവനന്തപുരം അടിമലത്തുറ സ്വദേശിയാണ് ഡോ. ആര്. ക്രിസ്തുദാസ്. 1987ല്‍ മേനംകുളം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1998 നവംബര്‍ 25നു പൗരോഹിത്യം സ്വീകരിച്ചു. 2004ല്‍ ഉപരിപഠനത്തിനായി റോമിലെത്തിയ ക്രിസ്തുദാസ് ഉര്‍ബന്‍ സര്‍വ്വകലാശാലയില്‍ നിന്ന് മിസിസിയോളജിയില് ഡോക്ടറേറ്റും കരസ്ഥമാക്കി. തിരുവനന്തപുരം സെന്റ് വിന്‍സെന്റ്സ് മൈനര്‍ സെമിനാരി റെക്ടറായിരിക്കെയാണ് സഹായമെത്രാനായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: