തിരുവനന്തപുരം: പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പിന്നാക്കവിഭാഗങ്ങളുടെയും കൂട്ടായ്മ കേരളത്തിന് അനിവാര്യമാെണന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍. എന്‍ഡിഎയുടെ തിരുവനന്തപുരം ജില്ലാ നേതൃ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ബിഡിജെഎസ് അടക്കമുള്ള കക്ഷികളുമായി ധാരണയുണ്ടാക്കിയതിനെതിരെ കുപ്രചരണം നടത്തുന്നവരുണ്ട്. ഇതിന്റെ മറുപടി നിയസഭാതെരഞ്ഞെടുപ്പിലുണ്ടാവും. ബിജെപി ഗുരുദേവ ആദര്‍ശങ്ങളെ ഉള്‍ക്കൊള്ളാത്ത പാര്‍ട്ടിയെന്നാണ് ആക്ഷേപം. 1967ല്‍ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട് നടന്നപ്പോള്‍ സമ്മേളന നഗരിയുടെ പേര് ശ്രീനാരായണ നഗര്‍ എന്നായിരുന്നു. സമ്മേളന നഗരിയില്‍ ഗുരുദേവ പ്രതിമ സ്ഥാപിക്കുകയും സംഘടിച്ച് ശക്തരാകുവിന് എന്ന ആപ്തവാക്യം എഴുതി വയ്ക്കുകയും ചെയ്ത കക്ഷിക്കെതിരെയാണ് പ്രചരണം. ആര്‍എസ്എസ് ലോകമെമ്പാടും ചൊല്ലുന്ന പ്രാതസ്മരണയില്‍ മഹാ പുരുഷന്മാരെ വന്ദിക്കുന്നുണ്ട്. അതില്‍ കേരളത്തില്‍ നിന്നുള്ളത് ആദിശങ്കരനും ഗുരുദേവനുമാണ്. ഈ പാരമ്പര്യമാണ് ബിജെപി പിന്തുടരുന്നത്. ബിജെപിയും ബിഡിജെഎസും തമ്മിലുള്ള ആശയപരമായ പൊരുത്തം അറിയാത്ത, യാഥാര്‍ത്ഥ്യബോധമില്ലാത്തവരാണ് ഇത്തരം പ്രചരണം നടത്തുന്നത്. കേരളത്തില്‍ ഇന്നോളം മറ്റേതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ ഏതെങ്കിലും സമ്മേളനത്തില്‍ ഗുരുദേവനെ ഓര്‍മ്മിക്കാനോ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനോ തയ്യാറായിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
കേരളത്തിലെ രക്തസാക്ഷി കുടുംബങ്ങളോട് സിപിഎം മാപ്പുപറയണമെന്ന് ബിഡിജെഎസ് സംസ്ഥാന നിര്വ്വാഹസ സമിതിയംഗം അഡ്വ. സിനില്‍ മുണ്ടപ്പള്ളി പറഞ്ഞു. സ്വാശ്രയ കോളേജിന്റെ പേരില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുകയും നാളിതുവരെ എതിര്‍ത്ത എം.വി. രാഘവന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തതിലൂടെ ഇരട്ടത്താപ്പ് വ്യക്തമാണ്. ബംഗാളിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ മുഖം മലയാളികള്‍ സോളാര്‍ സമരം മുതല്‍ കാണുന്നതാണ്. എല്‍ഡിഎഫ് എല്ലാം ശരിയാക്കിതരാമെന്ന് പറഞ്ഞത് നടപ്പാക്കിയതാണ് ഹരിപ്പാട് കൊലപാതകവും കാട്ടായിക്കോണത്ത് അമല്‍കൃഷ്ണയെ ജീവച്ഛവമാക്കിയതും കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ തല്ലിച്ചതച്ചതും. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്ലാം ഇങ്ങനെ ശരിയാക്കുമെന്നതിന്റെ സൂചനകള്‍ മാത്രമാണിത്. ഫാരിസ് അബൂബക്കര്‍മാര്‍ നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥികളുമായി മത്സരത്തിനിറങ്ങുന്ന ഇക്കൂട്ടര്‍ ദേശവിരുദ്ധ ശക്തികള്‍ക്ക് ഓശാന പാടുകയാണ്. ഇവര്‍ക്ക് കുടപിടിക്കുകയാണ് യുഡിഎഫ്. കേരളത്തെ ശാന്താലയമാക്കിയ ഗുരുവിനെ ക്രൂശിലേറ്റിയത് പോലും ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നു പറയുന്നു. ഇത്രയേറെ ഗുരുനിന്ദ നടത്തിയവരെയും അതിനു കൂട്ടുനിന്നവരെയും സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: