തിരുവനന്തപുരം: ‘എന്റെ കേരളം’ തിരുവനന്തപുരം മണ്ഡലത്തിലെ ശ്രീകണ്ഠേശ്വരത്ത് എത്തിയപ്പോള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നത് നഗരത്തിന്റെ വികസനം. ബിജെപി തിരുവനന്തപുരം നഗരത്തില്‍ നടപ്പിലാക്കുന്നത് അടിസ്ഥാന വികസനമെന്ന് കുമ്മനം രാജശേഖരന്.
വൈകുന്നേരം ആറരയോടെ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്ര പരിസരത്താണ് എന്റെ കേരളം പരിപാടിയ്ക്ക് വേദി ഒരുങ്ങിയത്. തിരുവനന്തപുരം നഗരത്തിന്റെ വികസന കാഴ്ചപ്പാട് എന്താണ് എന്ന രാജാജി നഗര്‍ സ്വദേശി മഹേഷിന്റെ ചേദ്യത്തിനാണ് ബിജെപിയുടെ കാഴ്ചപ്പാട് കുമ്മനം വ്യക്തമാക്കിയത്. നഗരത്തില്‍ നടന്നു വരുന്നത് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വികസനം മാത്രമാണ്. അതിന് മാറ്റം വരണം. പാവപ്പെട്ടവന് ജീവിക്കുവാനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് ബിജെപി ഊന്നല്‍ നല്‍കുന്നത്. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുകയും ശുദ്ധജലവും ആഹാരവും കിടപ്പാടവും ലഭ്യമാക്കുകയുമാണ് ബിജെപിയുടെ വികസനമെന്നും കുമ്മനം പറഞ്ഞു. കൂടാതെ തിരുവനന്തപുരത്തിന്റെ ഏറെ നാളത്തെ ആവശ്യമായ ഹൈക്കോടതി ബഞ്ച് കൊണ്ടുവരുമെന്നും കുമ്മനം പറഞ്ഞു.
കിഴക്കേ കോട്ടയില്‍ ഉള്‍പ്പെടെ നടക്കുന്ന റോഡ് അപകടങ്ങള്‍ക്ക് എന്ത് പരിഹാരം കാണുവാന്‍ കഴിയുമെന്നായിരുന്നു ശങ്കറിന്റെ ചോദ്യം. കിഴക്കേകോട്ടയിലെ അപകടങ്ങള്‍ക്ക് പ്രധാന കാരണം വികസനമില്ലാത്ത ഇടറോഡുകളാണ്. കൃത്യമായ ബോധവത്കരണം നല്‍കേണ്ടതും അത്യാവശ്യമാണ്. കൂടാതെ മോട്ടോര്‍ വാഹന വകുപ്പില്‍ വേണ്ടത്ര ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാത്തതുമാണ് റോഡ് അപകടങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രാധനകാരണം. അതിനായി പുതിയ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും കുമ്മനം പറഞ്ഞു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പാര്‍വ്വതീപുത്തനാറിന്റെ ശോചനീയാ വസ്ഥയും പത്മനാഭ സ്വാമി ക്ഷേത്രത്തിനെതിരെ നടക്കുന്ന ആചാരവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിമര്‍ശനം ഉയര്‍ന്നു. ജ്യോതീന്ദ്രകുമാര്‍, പത്മകുമാര്‍, അഡ്വ. ഡാനി. ജെ.പോള്‍, ആറന്നൂര്‍ അഖില്‍, ബിന്ദു തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. അഞ്ജന ദേവി, ജ്യോതിഷ് നായര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: