കൊല്‍ക്കത്ത: പശ്ചിമബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ബംഗാളിലെ 18 മണ്ഡലങ്ങളിലും അസമിലെ 65 മണ്ഡലങ്ങളിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളില്‍18ല്‍ 13 മണ്ഡലങ്ങളിലും കനത്ത സുരക്ഷാ ഭീഷണിയുള്ളതിനാല്‍ വൈകുന്നേരം നാലിന് പോളിംഗ് അവസാനിക്കും.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ സിപിഎമ്മും കോണ്‍ഗ്രസും കൂട്ടു ചേര്‍ന്നാണ് എതിര്‍ക്കുന്നത്. ആകെ 294 മണ്ഡലങ്ങളാണുള്ളത്. പ്രമുഖ നേതാക്കളൊന്നും ആദ്യഘട്ടത്തില്‍ മത്സരിക്കുന്നില്ല.
രാവിലെ എട്ട് മണിമുതലാണ് അസമില്‍ പോളിങ് ആരംഭിച്ചത്. അപ്പര്‍ അസമിലെ തേയിലത്തോട്ടങ്ങള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് പ്രധാനമായും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സര്‍ബാനന്ദ് സോനേവാള്‍ എന്നീ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: