ലാഹോര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാക്കിസ്ഥാനില്‍ 57 പേര് മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കേറ്റു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ നിരവധി വീടുകളാണ് വെള്ളത്തിനടിയിലായി.
ഗതാഗതവാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 45 ഓളം പേര് മരിച്ചതായി പാക്കിസ്ഥാനിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായിരിക്കുന്ന കൊഹിസ്ഥാനില്‍ മാത്രം 12 ഓളം പേര് മരിച്ചു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. സ്വാത് നദി കരകവിഞ്ഞൊഴുകുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: